Monday, 23 April 2012

റേ:ഓര്‍മ്മയിലെ മായാത്ത ഫ്രൈ





സത്യജിത്ത് റേയുടെ പേര് ആദ്യമായി കണ്ടത് ഒരു ഇയര്‍ ബുക്കിലാണ്.പഥേര്‍ പാഞ്ചാലി എന്ന ചിത്രത്തിന്‍റെ ബ്ലാക്ക് അന്‍റ് വൈറ്റ് ചിത്രവും ഉണ്ടായിരുന്നു.വലിയ മഹാന്‍ തന്നെ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ ചിത്രങ്ങള്‍ ഒന്നും കണ്ടിട്ടില്ലാത്തതിനാല്‍ പഥേര്‍ പാഞ്ചാലി എന്നത് പുരണത്തിലെ പാഞ്ചാലിയുടെ കഥയാണെന്നാണ് വിചാരിച്ചത്.മറ്റൊരു പുസ്തകത്തില്‍ യാഥാര്‍ത്ഥ കഥ വായിക്കുംവരെ. പ്ലസ്ടൂ ക്ലാസില്‍ പഠിക്കുമ്പോഴാണ് ആ സംഭവം ഒന്ന് കാണുന്നത്. സത്യം പറഞ്ഞാല്‍ അന്നത്തെ എല്ലാ അലപ്പും മനസ്സില്‍ വച്ച് പറഞ്ഞിട്ടുണ്ട് എന്തോന്ന് ബോര്‍ പടം...
പക്ഷെ ചിന്താകാലം മാറുവാന്‍ സമയം അധികം എടുത്തില്ല. സര്‍ഗാത്മക സിനിമകളുടെ ലോകത്തേക്കുള്ള സഞ്ചാരങ്ങള്‍ കൂടിയും കുറഞ്ഞും നടത്തുവാനും സിനിമയുടെ ലോക ഭാഷയുമായി സമരസ്സപ്പെടുവാനുള്ള ശ്രമങ്ങളും വര്‍ധിച്ചു.അപ്പോഴാണ് സത്യജിത്ത് റേ എന്ന മനുഷ്യന്‍റെ കാഴ്ചപ്പാടും കാഴ്ചയും മനസ്സിലാക്കിയത്. സര്‍ഗാത്മക സിനിമ പിതാവ് എന്ന സ്ഥാനത്തിന് അദ്ദേഹം എന്തുകൊണ്ട് അര്‍ഹനാകുന്നു എന്ന വലിയ തിരിച്ചറിവ് പഥേര്‍ പാഞ്ചാലിയുടെ ഫ്രൈമുകളിലൂടെ വീണ്ടും യാത്ര നടത്തിയപ്പോഴാണ് മനസ്സിലായത്.അപുവും,ദുര്‍ഗ്ഗയും ഓക്കേ മായാത്ത കഥാശില്‍പ്പങ്ങളാക്കിമാറ്റുന്ന ക്യാമറയുടെ മാന്ത്രിക സ്പര്‍ശം തിരിച്ചറിഞ്ഞത്  ആ രണ്ടാം ദര്‍ശ്ശനമാണ്.
 1921 മെയ് 2ന് ബംഗാളിലെ അറിയപ്പെടുന്ന ചിത്രകാരനും കാര്‍ടൂണിസ്റ്റുമായ സുകുമാര്‍ റേയുടെയും സംഗീതത്തില്‍ പ്രശസ്തയായ സുപ്രഭാ ദേവിയുടെയും മകനായണ് റേയുടെ പിറവി. കുട്ടിക്കാലത്തെ ചിത്രരചനയിലും കവിതയെഴുത്തിലും കഴിവു പ്രകടിപ്പിച്ച റേയ്ക്ക് പിന്നീട് സിനിമ ജീവിതമാകുകയായിരുന്നു. ടാഗോറിന്‍റെ ശാന്തി നികേതനില്‍ ചിത്രരചനാ പഠനത്തിന് ചേര്‍ന്നതില്‍ പിന്നെയാണ് റേയുടെ ചിന്തകള്‍ വഴിമാറുന്നത്.കൊല്‍ക്കത്തയുടെ നദീജീവിതം പകര്‍ത്തിയ  ദ റിവര്‍ എന്ന സിനിമ ചിത്രീകരിക്കാന്‍ എത്തിയ സംഘത്തോട് ചേര്‍ന്നതോടെയാണ്   സിനിമയുടെ പാഠങ്ങള്‍ കരസ്ഥാമാക്കുന്നത്.ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ഡിസീക്കയുടെ ബൈസിക്കിള്‍ തീവ്സ് എന്ന ചിത്രം കാണാനിടയായത് അദേഹത്തിന്‍റെ സിനിമാ സ്വപ്നങ്ങളെ കൂട്ടിയുറപ്പിക്കാന്‍ കാരണമായി.കല്‍ക്കത്തിയില്‍ തിരിച്ചെത്തിയ എണ്ണിയാലൊടുങ്ങാത്ത തടസ്സങ്ങള്‍ക്കൊടുവില്‍ ആദ്യ ചിത്രം പൂര്‍ത്തീകരിച്ചു.  പഥേര്‍ പാഞ്ചാലി എന്ന ഇന്ത്യന്‍ സിനിമയുടെ ചരിത്രം മാറ്റിമറിച്ച ചിത്രം. തുടര്‍ന്ന് റേ എന്നാല്‍ ഇന്ത്യന്‍ സിനിമ എന്ന നിലയിലേക്ക് മാറി. 29 കഥാചിത്രങ്ങളും ഏഴോളം ഡോക്യുമെന്‍ററികളും ഹൃസ്വചിത്രങ്ങളും റേയുടെ സംഭാവനകള്‍ നീളുന്നു. ആയുഷകാല നേട്ടങ്ങള്‍ക്കായുള്ള പ്രത്യേക ഓസ്കാര്‍ പുരസ്കാരം ഡി ലിറ്റ് പദവി, ഫ്രാന്‍സില്‍ നിന്ന് ലിജിയന്‍ ഡി ഹോണിയന്‍ പദവിയടക്കം എണ്ണമറ്റ വിദേശ പുരസ്കാരം നേടിയ  ഇന്ത്യന്‍ ചലച്ചിത്രകാരന്‍ കൂടിയാണ് റേ
ഇന്ന് റേ വിട പറഞ്ഞിട്ട് 20 വര്‍ഷങ്ങള്‍...ഓര്‍മ്മയില്‍ മറക്കാത്ത ഓര്‍മ്മകള്‍ക്ക് പ്രണാമം

No comments:

Post a Comment