Friday 14 December 2012

ഒരു പ്രണയ കഥയുടെ തുടക്കം...ഭാഗം 1


മരണത്തിനോളം തണുപ്പുണ്ടാകുമോ...
അതിന് ഞാന്‍ മരിച്ചുനോക്കിയിട്ടില്ല,
ഓ..ശരിയാ
എന്നാല്‍ ഇനിക്ക് വേണ്ടി ഒന്ന് മരിച്ചുനോക്കിക്കൂടെ...?
സോറി സമയമില്ല എന്നാണ് പറയാന്‍ തോന്നിയത്. പക്ഷെ ഞാന്‍ അത് പറഞ്ഞാല്‍ അടുത്തിരിക്കുന്ന സാധനം മരിച്ച് കളഞ്ഞെക്കുമോ എന്ന് ഇനിക്ക് പേടിയുണ്ട്.

പക്ഷെ ഇത്രയും നേരം നിങ്ങള്‍ ചിന്തിച്ചിരിക്കും, മരണത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരാള്‍ എന്തിനാണ് ഒപ്പമെന്ന്..അല്ലെങ്കില്‍ ഞാന്‍ എന്താണ് മരണത്തെക്കുറിച്ച് മാത്രം പറയുന്നതെന്ന് എന്നാല്‍ സോറി..അത് അങ്ങനെയാണ്...

ഇത് എന്‍റെ സുഹൃത്താണ്...
പെണ്‍ സുഹൃത്ത് എന്ന് പറഞ്ഞാല്‍ അതായിരിക്കും ശരി.. ഇനിക്ക് പലപ്പോഴും ഉപദേശങ്ങള്‍ തന്നിട്ടുണ്ട്,,എന്നോടപ്പം ചിരിച്ചിട്ടുണ്ട് എന്നാല്‍ കരഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നില്ല...
പക്ഷെ ആരോടും പറയാതെ എനിക്ക് വേണ്ടി കരഞ്ഞിട്ടുണ്ടെന്ന് അര്‍ത്ഥം വരുന്ന എസ്.എം.എസ് എനിക്ക് കഴിഞ്ഞ രണ്ടു ദിവസമായി അയച്ചുകൊണ്ടിരിക്കുന്നു....

മറ്റോരു സുഹൃത്തിനോട് ചോദിച്ചു അല്ല ഇത് എന്തെങ്കിലും രോഗമാണോ..
നിനക്കോ അവള്‍ക്കോ..?
സത്യമായും ഇനിക്ക് രോഗമോന്നും ഇല്ല, അവളുടെ കാര്യമാണ് ഞാന്‍ ചോദിച്ചത്...?
നിന്നോട് പ്രേമമാണ്..ശരിയാണോ പെട്ടന്ന് ഒരു ആകാക്ഷയില്‍ ചോദിച്ചു..
എന്നാല്‍ ആ ആകാംക്ഷ ഉടന്‍ തന്നെ തിരിച്ചെടുത്തു, ആര് പറഞ്ഞു...
നിയോരു മണ്ടനായതിനാല്‍ അത് മനസ്സിലാകില്ല, പക്ഷെ ഇനിക്ക് മനസ്സിലാകും (സോറി ഈ പറഞ്ഞത് പെണ്‍സുഹൃത്തല്ല)

പിന്നെ ഈ കഥ തുടരും, കാരണം ഇത്രമാത്രമെ ഡവലപ്മെന്‍റ് ഉണ്ടായിട്ടുള്ളു..................................................

Tuesday 9 October 2012

ചാരമാകാത്ത ചാരക്കേസ്



സുപ്രസിദ്ധമായ ചാരക്കേസ് പത്രങ്ങളില്‍ നിറയുമ്പോള്‍ ഈ എഴുതുന്നവന് ഒന്നോ-രണ്ടോ വയസ്സുണ്ടാകും അതിനാല്‍ തന്നെ വലിയ വായയില് വര്‍ത്തമാനം പറയുകായണെന്ന് കരുതരുത്. ഇനി കാര്യത്തിലേക്ക് കടക്കാം.മാധ്യമത്തിന്റെ അപരാമായ ശക്തി ഇത്രയും ഹിംസപരമായി ഉപയോഗിച്ച മറ്റോരു ഉദാഹരണം മലയാള പത്രചരിത്രത്തിലുണ്ടാകില്ല.

1992 ല്‍ ചാരക്കേസിനെക്കുറിച്ച് ജോണ്‍ മുണ്ടക്കയം എന്ന മനോരമയുടെ സീനിയര്‍ പത്രപ്രവര്‍ത്തകന്‍ എഴുതിയ പരമ്പരയാണ് കേസിനെ ഇത്രയും രൂക്ഷമാക്കിയതെന്ന് ആരും സമ്മതിക്കും. കോണ്‍ഗ്രസിലെ ഒരു വിഭാഗവുമായി ബന്ധപ്പെട്ട് ആദ്യം പുറത്തുവന്ന വാര്‍ത്ത പതിപുപോലെ പ്രതിപക്ഷ മാധ്യമങ്ങള്‍ ഏറ്റെടുത്തു എന്നാല്‍ അന്ന് സര്‍ക്കാറിനെ ആക്രമിക്കുക എന്നതിനപ്പുറം ഈ കേസ് വളര്‍ത്തുവാനുള്ള ഒരു അടിസ്ഥാന വിവരങ്ങളും ആ റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ രണ്ടാം ഘട്ടത്തിലാണ് ഇതിലേക്ക് മനോരമ കടന്നുവരുന്നത് മാലി കഥയും മറിയം റഷീദയും ഒക്കെ ചേര്‍ന്ന മസാലനന്നായി ചമയ്ക്കുന്നതും. രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മന്‍ എജന്റായിരുന്ന മാതഹരിയോട് ഉപമിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളും ഇതിലാണ് വന്നത്. അതില്‍ മറിയം റഷീദയെ വിശേഷിപ്പിച്ച ഒരു വാചകം മലയാള പത്രപ്രവര്‍ത്തക ചരിത്രത്തിലെ എറ്റവും വലിയ പൈങ്കിളിയാണെന്ന് പറയാം 'കിടപ്പറയിലെ ട്യൂണ മത്സ്യം' എന്നാണ് മറിയം റഷീദയെ ഇത്തരം ഒരു പരമ്പരയില്‍ വിലരുത്തിയത്. . നമ്പി നാരയണന്‍ കുറ്റവിമുക്തനാകുന്നതോടെ, ഐ.എസ്. ആര്‍. ഒ ചാരക്കേസ് ഒരു ഗൂഢലോചനയാണ് എന്ന സംശയം ബലപ്പെടുമ്പോള്‍ മറിയം റഷീദയെക്കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്രയും ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ആ പെണ്‍ജന്മത്തോടും മാപ്പിരക്കേണ്ടിയിരിക്കുന്നു കേരളത്തിലെ ഇന്നത്തെ പത്രപ്രവര്‍ത്തക പുലികള്‍

മനോരമയുടെ എല്ലാമായ തോമസ് ജേക്കബ്ബ് ചാരക്കേസിനെ ന്യായീകരിക്കുന്നത് വായിക്കുക...അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ നാഴിയെത്ര എന്നാണ് തോമസ് ജേക്കബ്ബ് ഉത്തരം നല്‍കുന്നത്. (തന്റെ പത്ര പ്രവര്‍ത്തക ജീവിതത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ മാധ്യമം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്നും

മറിയം റഷീദ കിടപ്പറയിലെ ട്യൂണ മത്സ്യം തുടങ്ങി പരമ്പരയിലെ ചില വിശേഷണങ്ങള്‍ അത്യുക്തിയായിപ്പോയിട്ടില്ളേ?*

അത്തരം പ്രയോഗങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. ഇല്ളെന്നു പറയുന്നില്ല. ഇപ്പോഴത്തെ രാജ്യാന്തരബന്ധങ്ങളുടെ കാര്യമെടുത്താല്‍ ഇത്തരം കേസുകളിലെ സത്യാവസ്ഥ എങ്ങനെ അറിയാനാണ്? ഇവിടെ വേറൊരു ചാരക്കേസുണ്ടായി. ആ കേസില്‍ ഉള്‍പ്പെട്ടവര്‍ നിരപരാധികളാണെന്ന് കോടതി വിധിക്കുകയുണ്ടായി. കോടതിവിധിയുണ്ടായ പശ്ചാത്തലത്തെപ്പറ്റി ഇപ്പോഴും സംശയമുണ്ട്. വിദേശികളായ മൂന്നുനാലു പേരെപ്പറ്റിയായിരുന്നു. ആ രാജ്യത്തിന്‍െറ തലവനെ റിപ്പബ്ളിക് ദിന പരേഡിന്‍െറ മുഖ്യാതിഥിയായി കൊണ്ടുവരേണ്ട ആവശ്യം ഇന്ത്യക്കുണ്ടായിരുന്നു. ആയുധ ഇടപാടിലോ മറ്റോ അവരെക്കൊണ്ട് എന്തോ കാര്യം നേടാനുണ്ടായിരുന്നു. കേസ് തീര്‍ക്കണം എന്ന ഒറ്റ ഉപാധിയിലാണ് അദ്ദേഹം വരാന്‍ സമ്മതിച്ചത്. ആനന്ദമാര്‍ഗികള്‍ക്ക് വിമാനത്തില്‍ ആയുധങ്ങള്‍ ഒളിച്ചുകടത്തിക്കൊണ്ടുവന്ന കിം ഡേവി ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുകയായിരുന്നു. ഒരു സുപ്രഭാതത്തില്‍ അദ്ദേഹം മോചിതനായി. ബ്രിട്ടനില്‍നിന്ന് നമുക്ക് അനുകൂലമായ എന്തോ തീരുമാനമുണ്ടാക്കുന്നതിനായിരുന്നു ഡേവിയുടെ മോചനം. ഇന്ദിരഗാന്ധി അധികാരത്തിലിരുന്നപ്പോള്‍ ഒരു ഗള്‍ഫ് രാജ്യത്ത് അവിടത്തെ ഒരു പ്രമുഖ  കുടുംബത്തില്‍ ഒരു കല്യാണം നടന്നു. വിദേശത്തു ഡിസൈന്‍ ചെയ്യിപ്പിച്ച പ്രത്യേക ആഭരണങ്ങളാണ് വധുവിന് ഒരുക്കിയിരുന്നത്. കല്യാണത്തിന് ഒരാഴ്ച മുമ്പ് അവരുടെ ഏറ്റവും വിശ്വസ്തനായ മലയാളി  മുഴുവന്‍ ആഭരണങ്ങളുമായി കടന്നുകളഞ്ഞു. തൃശൂര്‍ ജില്ലക്കാരനായിരുന്നു ഇയാള്‍. എങ്ങനെയെങ്കിലും കല്യാണത്തിനു മുമ്പ് ആഭരണം കണ്ടെടുക്കുന്നതിന് ഊര്‍ജിത അന്വേഷണമായി. ഇന്ത്യ ഉടനീളം ജാഗ്രതപാലിക്കാനും തിരച്ചില്‍ നടത്താനും പ്രധാനമന്ത്രി പ്രത്യേക ഉത്തരവ് നല്‍കി. ഒടുവില്‍ തൃശൂര്‍ ജില്ലയില്‍നിന്നുതന്നെ ഇയാളെ പിടികൂടി. ആഭരണങ്ങള്‍ കൈയോടെ കോടതിയില്‍ നിക്ഷേപിച്ചു. ഗള്‍ഫിലേക്ക് വിവരം നല്‍കി. പ്രധാനമന്ത്രി ക്ഷുഭിതയായി. കോടതിയില്‍ കൊടുക്കാന്‍ ആരു പറഞ്ഞു, ഇന്നു രാത്രി ഗള്‍ഫിലേക്ക് അയക്കേണ്ടതാണ്. അന്നു രാത്രിതന്നെ അയക്കുകയുംചെയ്തു. കോടതിയില്‍നിന്ന് എങ്ങനെ വിട്ടുകിട്ടിയെന്നോ കേസിന് എന്തു സംഭവിച്ചുവെന്നോ ഇന്നും എനിക്കറിയില്ല. എല്ലായിടത്തും രാജ്യതാല്‍പര്യത്തിനുവേണ്ടി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.
മഹത്തായ രാജ്യതാല്‍പര്യമാണ് ഇവര്‍ നടത്തിയതെന്ന് ഇന്ന് സംശയമില്ല...

ദില്ലിയില്‍ നിന്നും ആര്‍ പ്രസനനും, തിരുവനന്തപുരത്ത് നിന്ന് മാലിവരെയെത്തിയ ജോണ്‍ മുണ്ടക്കയം, രാമചന്ദ്രനും, എസ് രാധാകൃഷ്ണനും, കോയമ്പത്തൂരില്‍ നിന്ന് ബാല ചന്ദ്രന്‍. എ ഡി റിതി ബാഗ്ലൂര്‍,ഗോപന്‍ കോട്ടയം തുടങ്ങിയവരുടെ പരിശ്രമമായിരുന്ന അന്നത്തെ മനോരയുടെ അപസര്‍പ്പക പരമ്പര . ചാരക്കേസിനെ  ആഘോഷമാക്കി മാറ്റിയത് ഈ പരമ്പരയാണ്. പതിയേ ഇത് മറ്റ് പത്രങ്ങളും എറ്റെടുത്തു. ഒരു പാട് കുടുംബ ബന്ധങ്ങളും,ജീവിതങ്ങളും തകര്‍ന്നു. നമ്പി നാരായണനെപോലുള്ളവര്‍ കാലത്തിനോടും അതിനു പിന്നിലെ കറുത്ത ശക്തികളോടും പോരാടി വിജയം നേടി...
എന്നീട്ടും നുണക്കഥയുടെ ബാക്കി ഇന്നും പുറത്തു വരാതെയിരിക്കുന്നു...
പത്ര സര്‍ക്കുലേഷന്‍ ലഭ്യമാക്കുവാന്‍ മനോരമ നടത്തിയ വെറും നുണപ്രചരണമായിരുന്നോ ഇത്...
അല്ലെങ്കില്‍ കെ.കരുണാകരന്‍ എന്ന രാഷ്ട്രീയ താരത്തിന്റെ അവസാനം കുറിക്കാന്‍ കുറിച്ച തിരക്കഥയോ...
കാലം കാത്തിരിക്കുന്ന ഉത്തരങ്ങള്‍ ആവശ്യമാണ് ഈ ചോദ്യത്തിന് അത് നല്‍കാന്‍ കഴിയുന്നത് അന്ന് ഈ ഇല്ലാകഥകള്‍ എഴുതിയ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് ലോകം പൊട്ടിവീണാലും സ്വന്തം അഹങ്കാരം മറക്കാത്ത മാധ്യമക്കാരില്‍ നിന്ന് അത് പ്രതീക്ഷിച്ചാല്‍ നമ്മള്‍ അഹങ്കാരികളാകുമെന്നതിനാല്‍...
മുരളീധരന്റെ കത്തിനുള്ള മറുപടിക്കായി കാത്തിരിക്കാം.......

അന്നത്തെ ചില പത്രതാളുകള്‍



 (കടപ്പാട് -മറുനാടന്‍ മലയാളി)

Monday 24 September 2012

തിലകന്റെ ഓര്‍മ്മകള്‍.....


രാവിലെ ഫെയ്സ്ബുക്കില്‍ നിന്നായിരുന്നു വിവരം അറിഞ്ഞത് ....
തിലകന്‍ എന്ന മഹാനടന്‍ ഇനി മുന്നില്‍ കഥാപത്രമായി എത്തില്ല...
പെട്ടന്ന് മനസ്സില്‍ വന്നത് ഒരു വാക്യമാണ് ലോകത്തിലെ എറ്റവും മികച്ച നടന്‍മാരോക്കെ ചിലപ്പോള്‍ ആ വാക്യത്തില്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ടെന്ന് ചരിത്രം പറയുന്നുണ്ട്...
the most arrogant man
എന്താണ് തിലകന്‍ എന്ന നടന പ്രതിഭയെ ഇങ്ങനെ വിലയിരുത്താന്‍ എന്നെ ചിന്തിപ്പിച്ചതെന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എനിക്ക് മനസിലാകുന്നുമില്ല. പക്ഷെ മര്‍ലന്‍ ബ്രന്റോയുടെ അഭിനയശൈലിയോളം  പാകവും തഴക്കവുമുണ്ടായിരുന്നു തിലകന്‍ എന്ന അഭിനയ പ്രതിഭയുടെ ജീവിതത്തിന്....വെറുവാക്കല്ല..(കാരണം മര്‍ലന്‍ ബ്രന്റോയുടെ ഒരു ചിത്രംമാത്രമേ ഞാന്‍ ശ്രദ്ധയോടെ കണ്ടിട്ടുള്ളു.ഗോഡ്ഫാദര്‍.ഇംഗ്ലീഷ് മനസ്സിലാക്കുവാന്‍ പാടുപെട്ട്കണ്ട ചിത്രത്തിലെ ബ്രന്റോയുടെ മുഖത്തോട് വീണ്ടും വീണ്ടും എന്റെ മനസ്സ് ചേര്‍ത്തുവച്ചത് തിലകന്റെ മുഖമായിരുന്നു. അതായിരിക്കാം ഇത്തരം ഒരു താരതമ്യത്തിന് പ്രേരിപ്പിച്ചത്)
ഇനി കാലം ഇത്തിരി പിന്നോട്ട്,  തിലകന്‍ എന്ന നടനെ എറ്റവുമാദ്യം  മനസ്സില്‍ അടയാളപ്പെടുത്തിയ ചിത്രം എതാണെന്ന് അലോചിച്ചപ്പോഴാണ് കൌരവര്‍ എന്ന ചിത്രം മനസിലെത്തിയത്..ഒരു തരത്തിലുള്ള ഗുണവും അവകാശപ്പെടാനില്ലാത്ത ആ ചിത്രം എന്തുകൊണ്ട് എന്നു ചോദിക്കരുത്...എന്നിരിക്കിലും അതിലെ ക്രൂരനായ വില്ലന്‍ കഥാപത്രം തിലകന്‍ എന്ന നടന്റെ കഥപാത്രങ്ങളെ തള്ളികളയാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്...സ്വയം തിരസ്കൃതനായ ഒരു കാലം..ചിലപ്പോള്‍ ഞാന്‍ എന്ന സിനിമാസ്വദകന്‍ സ്വയം ഒളിച്ചോടിയതുമാകാം....
പിന്നീട് സിനിമ..എന്നത് പലപ്പോഴും..മാറി...ഒപ്പം തിലകന്‍ എന്ന നടനോടുള്ള അകല്‍ച്ചയും കാഴ്ചയിലേക്ക് ആസ്വദനത്തിന്റെ രുചിയും താളവും ലയിക്കുമ്പോള്‍ ഒട്ടനവധി ചിത്രങ്ങളിലുടെ തിലകന്‍ പ്രിയപ്പെട്ട താരമായി...
തിലകനെ നേരിട്ട് കണ്ടിട്ടില്ല....
ഇനി കാണുവാനും സാധിക്കില്ല...
ഉസ്താദ് ഹോട്ടലിലാണ് അവസാനമായി തിലകനെ കണ്ടത്. മരിച്ചപ്പോള്‍ രണ്ട് വാക്ക് കുത്തിക്കുറിക്കാനാണ് തോന്നിയത് എന്നാല്‍ തിലകന്‍ എന്ന അനുഗ്രഹിത നടന്റെ മരണത്തില്‍ ഒരു ആദരാഞ്ജലി അര്‍പ്പിക്കുവാന്‍ നോക്കുമ്പോഴാണ് മറ്റോരു മരണം എന്നെ അലട്ടിയത്...
അനുശോചനം- ഒരു അനുശോചനവും അര്‍ഹിക്കാത്ത ഒരു പരിപാടിയാണെന്ന് ഇന്ന് മനസ്സിലായി- അനുശോചനത്തിന്റെ അകാലമൃത്യൂവില്‍ അനുശോചിക്കുന്നു......................
(തിലകന്റെ കാര്യത്തിനെക്കാള്‍ എന്നെ ഇന്ന് സങ്കടത്തിലാക്കിയത് അനുശോചനത്തിന്റെ മരണമാണ്)..
ബെര്‍ളി തോമസിന്റെ വിമര്‍ശനവും ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മരണം പുല്‍കിയ ഒരു മനുഷ്യന്റെ ചിതയെരിയും മുന്‍പ് വിമര്‍ശനങ്ങള്‍ നടത്തുക എന്നത് മലയാളിയുടെ ശീലമായിരിക്കുന്ന എന്ന വിമര്‍ശനങ്ങളും ഒരു ഭാഗത്തുണ്ട്...
അതിനാല്‍ തന്നെ തിലകന്‍ എന്ന മനുഷ്യനെ മാറ്റി നിര്‍ത്തി പരിശോധിച്ചാല്‍ ചിലപ്പോള്‍ അത് ഒരു ശരിയായിരിക്കാം..
the most arrogant man  എന്ന പദാവലിയില്‍ ഒതുക്കാവുന്ന ഒരു മനുഷ്യനെ എതുവിധത്തില്‍ സഹിക്കാന്‍ സാധിക്കുമെന്ന് മറുചോദ്യത്തെയാണ് ഇവിടെ അഭിമുഖികരിക്കേണ്ടി വരുന്നത്.....എന്നാല്‍ തിലകന്‍ എന്ന അഭിനേതാവ് നല്‍കിയ മറുപടികള്‍ ഒത്തിരിയാണ്..ഇതിനെ തിരിച്ചറിയാതെപോയതിന്റെ മണ്ടത്തരമായിരിക്കാം...ചിലരുടെ അനുശോചനങ്ങളെ മുതലക്കണ്ണീരാക്കുന്നതിന് പിന്നില്‍ അത് മനസ്സിലാക്കുക....
വ്യക്തിയുടെ വ്യക്തിത്വത്തിനുമപ്പുറം വളരുന്ന കലയെ തിരിച്ചറിയാന്‍ കണ്ണും കാതും വേണം..................

മലയാളത്തിന്റെ മഹാനടന് ആദരാഞ്ജലികള്‍...............

Monday 3 September 2012

പാപ്പീലോ ബുദ്ധയും....ദളിത് രാഷ്ട്രീയവും...(സാമൂഹ്യ ഷണ്ഡത്വം)


രു മുന്‍കൂര്‍ ജാമ്യത്തോടെ തുടങ്ങാം...
ഞാന്‍ ദളിതനല്ല
നക്സലേറ്റല്ല...
പാപ്പീലോ ബുദ്ധ എന്ന ചിത്രവും കണ്ടിട്ടില്ല....
സര്‍വ്വോപരി വാര്‍ത്തകള്‍ വിഴുങ്ങുന്നവനും അല്ല...
എന്നീട്ടും ഇന്ന് കണ്ട വാര്‍ത്തയില്‍ നിന്നു തുടങ്ങേണ്ടിയിരിക്കുന്നു..പാപ്പീലോ ബുദ്ധ എന്ന ചിത്രത്തിന് കേന്ദ്ര സെന്‍സറിംങ് ബോര്‍ഡ് അനുമതി നിഷേധിച്ചു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു
എന്താണ് ഈ ചിത്രത്തിന്റെ പ്രശ്നം എന്നത് അറിയാനുള്ള ആകാംക്ഷയ്ക്കുമപ്പുറം മറ്റെന്തോ ആ ചിത്രത്തിന് പിന്നിലുണ്ട് എന്നത് തന്നെയാണ് പ്രധാനമായും ഈ വാര്‍ത്ത ആദ്യം ഉണ്ടാക്കിയ ചിന്ത
കേരളത്തിന്റെ ദളിത് പാശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ് ഉന്നയിച്ചിരുന്ന മുഖ്യ ആക്ഷേപം മഹാത്മ ഗാന്ധിയെ അപമാനിച്ചു എന്നുള്ളതാണ്...
അപമാനിച്ചു എന്നതിനപ്പുറം വിമര്‍ശിക്കാനുള്ള സ്വതന്ത്രമായി എടുക്കാവുന്ന ഒരു വിഷയത്തെ എങ്ങനെ രാഷ്ട്രപിതാവിനെ അപമാനിക്കലാകും...
മീന കന്തസ്വാമിയുടെ ഒരു കവിതയ്ക്ക് എതിരെയും ചില ഗാന്ധി പ്രേമികള്‍ ഭീഷണി മുഴക്കിയത് ഓര്‍ക്കുക..
ആസാധരണമായ വ്യക്തി പ്രഭാവം സൂക്ഷിക്കുകയും അത് രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുകയും ചെയ്ത വ്യക്തിയാണ് മഹാത്മ ഗാന്ധി എന്നതില്‍ തര്‍ക്കമില്ല..പക്ഷെ അതിനാല്‍ വിമര്‍ശ്ശനങ്ങള്‍ക്ക്
അതീതനാണ് അദ്ദേഹം എന്ന അഭിപ്രായം ഇല്ല. ജീവിതം തന്നെ സ്വന്തം സന്ദേശമായി സമര്‍പ്പിച്ചുട്ടുള്ള ഗാന്ധി അത്യന്തികമായി ഒരു വിമര്‍ശനത്തിനുള്ള അവസരം കൂടിയാണ് നല്‍കിയിരിക്കുന്നത് എന്ന്  ഇരുട്ടത്ത് ചലച്ചിത്രം കാണുന്ന സെന്‍സര്‍ പുലിക്ക്  എന്തെ മനസ്സിലാകത്താത്.......

എന്തിരുന്നാലും ഇത് അത്രചെറിയ കാര്യമായി കാണുവാന്‍ തല്‍കാലം താല്‍പ്പര്യപ്പെടുന്നില്ല കാരണം ദളിത് സ്വത്യം എന്നതിനെ എന്തെന്നില്ലാത്ത തരത്തിലുള്ള കടന്നാക്രമണം ഇപ്പോള്‍ നടക്കുന്നുണ്ട്. മുഖ്യധാരയുടെ ഏമേര്‍ജിങ്ങ് ചര്‍ച്ചയോളം വരില്ലാത്തതിനാല്‍ എന്തോ ഇത്തരം ഉച്ചനീചത്വങ്ങള്‍ 'ചര്‍ച്ചിക്ക'പ്പെടുന്നില്ല...എവിടെയും ദളിത് വേട്ടയുടെ എറ്റവും വലിയ വെളിപ്പെടുത്തല്‍ വന്നത് ഈ അടുത്തക്കാലത്താണ് അത് ആരോക്കെ ചര്‍ച്ചചെയ്യപ്പെട്ടു എന്ന്  അറിയില്ല...

''കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് കേരളം ഏറെ ആഘോഷിച്ച സംഭവമാണ് വര്‍ക്കലയിലെ കൊലപാതകവും ദളിത് തീവ്രവാദമെന്ന വാക്കും. തീവ്രവാദത്തെക്കുറിച്ച് പറയാന്‍ ഭരണകൂടത്തിനും മാധ്യമങ്ങള്‍ക്കും എന്നും നൂറ് നാവാണ്. എതിര്‍ ശബ്ദങ്ങളെ തീവ്രവാദമെന്ന് മുദ്രകുത്തി അടിച്ചമര്‍ത്തുന്നതാണ് രീതി. ആടിനെ പട്ടിയാക്കുക പിന്നീട് തല്ലിക്കൊല്ലുക. തീവ്രവാദത്തിന്റെ നിറം പിടിപ്പിച്ച കഥകള്‍ക്കിടയില്‍ യഥാര്‍ത്ഥ ഭീകരവാദികള്‍ രക്ഷപ്പെടുന്നു.

2009 സെപ്തംബര്‍ 23ന് പുലര്‍ച്ചെ ശിവപ്രസാദെന്ന നിരപരാധിയെ ഒരുപറ്റം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തി. തുടര്‍ന്ന് ഇന്ത്യകണ്ട ഏറ്റവും ക്രൂരമായ ദലിത് വേട്ടയക്ക് തുടക്കം കുറിക്കുകയായിരുന്നു. ഭരണകൂടത്തിന്റെ ആശീര്‍വാദത്തോടെ പോലീസിന്റെ കാര്‍മ്മികത്വത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങള്‍ അതിന് ചൂട്ടുപിടിച്ചു. പൊടിപ്പും തൊങ്ങലും വച്ച് ദലിതരോടുള്ള അറപ്പും വെറുപ്പും വാര്‍ത്തകളിലൂടെ പുറത്തുവന്നു.

രണ്ടുവര്‍ഷത്തിനിപ്പുറം കൊലപാതകത്തെക്കുറിച്ചും ദളിത് തീവ്രവാദത്തെക്കുറിച്ചും അന്വേഷിക്കുമ്പോള്‍ ഞെട്ടിക്കുന്ന വസ്തുതകളാണ് വ്യക്തമാകുന്നത്. ഇടതു സഖാക്കളും ശിവസേനയും മാധ്യമപ്രവര്‍ത്തകരും പോലീസും ചേര്‍ന്നൊരുക്കിയ ഗൂഢാലോചനയുടെ ഇരകളായിരുന്നു ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് എന്ന സംഘടന.'' 

http://www.doolnews.com/baiju-john-on-medias-and-cpim-ajenda-to-curtail-dhrm-malayalam-news-687.html
ഈ വെളിപ്പെടുത്തല്‍ ഈ ലിങ്കില്‍ വായിക്കാം.......


തീര്‍ത്തും തീപിടിപ്പിക്കാവുന്ന ഈ വിഷയം എവിടെയും പിന്നെ ഉന്നയിക്കപ്പെട്ട് കണ്ടില്ല
കേരളത്തിലെ ദളിതുകളെ മുഖ്യധാരയില്‍ നിന്ന് ഒഴിച്ചുനിര്‍ത്തുന്നതിന് സകല രാഷ്ട്രീയ-സാമൂഹിക പാര്‍ട്ടികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നത് ആദ്യമായിട്ടൊന്നുമല്ല...എങ്കിലും ഈ വാര്‍ത്തയ്ക്കും ശിവപ്രസാദിന്റെ കൊലപാതകത്തിനും നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ പുതിയൊരു രാഷ്ട്രീയമാനം ഉണ്ട്...അത് തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ടതായിരുന്നു..നിര്‍ഭാഗ്യം എന്നും കൂടപ്പിറപ്പായ ഒരു തലമുറയ്ക്ക് ലഭിച്ച തിരസ്കാരത്തിന്‍റെ ഏടില്‍ മറ്റോന്നായി മാത്രം ഇത് പരിണമിച്ചു.....

ഇതും കഴിഞ്ഞു റെയില്‍ പാളത്തില്‍ കണ്ടോരു ബോംബായിരുന്നു അടുത്ത വിഷയം. തീര്‍ത്തും പറഞ്ഞാല്‍ ഒരു നനഞ്ഞ പടക്കം. അതിനും ദളിത് ഭീകര വാദത്തിന്‍റെ ചമല്‍ക്കാരങ്ങള്‍ നല്‍കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് അരങ്ങേറിയത്. നാണമില്ലാതെ ദളിത് തീവ്രവാദി ബന്ധം വാര്‍ത്തയാക്കിയ ദേശീയ പത്രക്കാരന്‍റെ  വെളുത്തതോലിക്കാപ്പുറം  സമൂഹിക അസമത്വത്തിന്‍റെ കരിപിടിച്ച ഒരു മനസ്സ് ഉണ്ടായിരുന്നിരിക്കാം....

മോരും മുതിരയും പോലെ എന്ന് തോന്നും പക്ഷെ ഈ രണ്ട് സംഭവങ്ങള്‍ക്കും വിദൂരമായ സാമ്യങ്ങള്‍ ഈ ആധുനിക കേരളത്തിന്റെ അവസ്ഥയില്‍ കൈവരുന്നുണ്ട്. അടിയാള വര്‍ഗ്ഗത്തിന്റെ സ്വത്വബോധത്തെ എതുവിധത്തില്‍ തട്ടി ഇളക്കാം..അത് മുതലാക്കാം എന്നുള്ള പരീക്ഷണ ലായിനികള്‍ ചമക്കുന്ന വിഭാഗങ്ങള്‍ ഉദിച്ച് വരുന്ന അവസ്ഥയില്‍ പ്രത്യേകിച്ചും..ഹിന്ദു ഐക്യമെന്നോ..ചക്ക,മാങ്ങ എന്നോ എന്തും അതിനെ വിളിക്കാം. അതിനാല്‍ തന്നെ അടിച്ചമര്‍ത്തപ്പെടുന്നവന്റെ സ്വപ്നങ്ങള്‍ക്കും ഒരിക്കല്‍ ചുവന്ന നിറം വരുമെന്ന് ഓര്‍ക്കുക...............

Friday 10 August 2012

വന്‍മതിലിന്‍റെ വന്‍ വീഴ്ച


മ്മുടെ നാട്ടില്‍ ഉരുള്‍പ്പോട്ടല്‍ മൂലം നഷ്ടങ്ങളും മരണങ്ങളും ഉണ്ടായെങ്കില്‍ വടക്കന്‍ ചൈനയിലേ ഹെബീ പ്രവിശ്യയില്‍ ഒരു ചരിത്ര സ്മാരകമാണ് തകര്‍ന്നത്. സാക്ഷാല്‍ വന്‍ മതിലിന്‍റെ ഒരു ഭാഗം നാല് ദിവസമായി തുടര്‍ന്ന മഴയില്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഡാജിഗാമന്‍ എന്ന സ്ഥലത്തെ മതിലിന്‍റെ ഭാഗമാണ് തകര്‍ന്നത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള വാര്‍ത്ത ആഴ്ചകള്‍ കഴിഞ്ഞാണ് ചൈന പുറത്ത് വിട്ടത്. ചൈനയുടെ വടക്കന്‍ പ്രദേശങ്ങളില്‍ സാധരണമായി ജൂലൈ മാസങ്ങളില്‍ കനത്ത മഴയും ഉരുള്‍പ്പോട്ടലുകളും സാധരണമാണ്. വന്‍മതിലിന്‍റെ 36 മീറ്റര്‍ നീളത്തിലുള്ള ഭാഗമാണ് തകര്‍ന്നത്. എന്നാല്‍ ഇതിന്‍റെ അറ്റകുറ്റപ്പണികള്‍  ആരംഭിച്ചതായി പ്രദേശിക ഭരണകൂടം അറിയിച്ചിട്ടുണ്ട്.കനത്ത മഴയെതുടര്‍ന്ന് അടുത്തുള്ള കുന്നില്‍ നിന്ന് വന്‍തോതില്‍ വെള്ളപാച്ചില്‍ ഉണ്ടായതാണ് മതില്‍ തകരാനുള്ള കാരണമായി വിലയിരുത്തുന്നത്.നിലവില്‍ തന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മതിലില്‍ ആയിരക്കണക്കിന് അപകടകരമായ വിള്ളലുകള്‍ ഉള്ളതായണ് റിപ്പോര്‍ട്ട്. 1368 മുതല്‍ 1644 വരെ ചൈന ഭരിച്ചിരുന്ന മിങ് രാജവംശത്തിന്‍റെ കാലത്താണ് വന്‍മതില്‍ നിര്‍മ്മിച്ചത്. ചൈനയുടെ വടക്കന്‍ അതിര്‍ത്തിയെ സംരക്ഷിക്കാന്‍ പണിതീര്‍ത്തതായിരുന്നു ഈ മതില്‍.  ലോകാത്ഭുതങ്ങളില്‍ ഒന്നായണ് കണക്കിലെടുക്കുന്നത്. ചന്ദ്രനില്‍ നിന്ന് നോക്കിയാല്‍ കാണുന്ന എക മനുഷ്യ നിര്‍മ്മിതിയും ചൈനീസ് വന്‍മതിലാണ്.

Sunday 5 August 2012

ഓര്‍മ്മകള്‍ മരിക്കില്ല...തുണ്ട് കടലാസ്സിലാണെങ്കിലും


സ്വഹൃദത്തിന്‍റെ ഒരു ദിനം..ഇന്ന് കിട്ടിയ ഒരു സമ്മാനം ഒരു സുവര്‍ണകാലത്തേക്ക് തിരിച്ചുപോകുവാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു.
പയ്യന്നൂര്‍ കോളേജിന്‍റെ അതിര്‍ത്തിയിലാണ് സുവോളജി ബ്ലോക്ക് അവിടെ എപ്പോഴും അനാട്ടമിയും, എംബ്രിയോളജിയും ക്ലാസിഫിക്കേഷനും തത്തികളിക്കും
അതിനെല്ലാം അപ്പുറം സിലബസിനപ്പുറം മനുഷ്യത്വമുള്ള ഒരു കൂട്ടം മനുഷ്യരും ഉണ്ടായിരുന്നു. എന്‍ട്രന്‍സിന്‍റെ ചില്ലയില്‍ നിന്ന് ചിറകോടിഞ്ഞ് വീണവരും
രസതന്ത്രത്തിന്‍റെയും ഉൌര്‍ജ തന്ത്രത്തിന്‍റെയും റോയല്‍ പളപ്പില്‍ നിന്നും പുറം തള്ളപ്പെട്ടവരുടെ ആഘോഷ സ്ഥലമായിരുന്നു അത്. എന്നാല്‍ ആരുടെയോ
ഭാഗ്യത്തിന് ഇതിന് ഉള്ളില്‍ വന്നവര്‍ക്ക് കയ്പ്പുള്ള അനുഭവങ്ങള്‍ ഒന്നും നല്‍കുന്നില്ല ആ മൂന്ന് വര്‍ഷങ്ങള്‍.. ..

സ്വഹൃദം പൂത്തുലഞ്ഞ മൂന്ന് വര്‍ഷങ്ങള്‍.
കോളേജ്കാലത്തെ ഏതോ   മടുപ്പിക്കുന്ന ക്ലാസില്‍ ആയിരിക്കാം പിന്നിലെ ബെഞ്ചിലിരുന്ന് വെറുതെ എന്തോക്കയോ കുത്തിക്കുറിച്ചു. ചില വരികള്‍ അത്
കവിതയാണെന്നോ കഥയാണോ
എന്നോന്നും പറയാന്‍ സാധിക്കില്ല. പക്ഷെ ചുരുട്ടികൂട്ടി എറിഞ്ഞ ആ കടലാസ്സ് കഷണങ്ങള്‍ ഇന്ന് വീണ്ടും കിട്ടി.
ഇത് സ്വന്തം കയ്യില്‍ സൂക്ഷിച്ച ഒരു സുഹൃത്ത് സൌഹൃദദിനത്തില്‍ എനിക്ക് സമ്മാനമായി ലഭിച്ചു...
നന്ദി സുഹൃത്തേ.......








































തെണ്ടി

അവിടെയും ഇവിടെയും
അല്ലാത്ത
എവിടെയോ
നോക്കിയിരിക്കുന്ന
കണ്ണിനോട്....
മൂക്ക് പറഞ്ഞു
ഇങ്ങോട്ട് നോക്കുവാന്‍...
ആവി പറക്കുന്ന ഭക്ഷണത്തിന്
നിന്നോട് പറയാനുള്ളത് ഒന്ന് മാത്രം
തെണ്ടി...എന്നും..തെണ്ടി....
.............................................................
മരണം

ഒരിക്കല്‍ മാത്രം കാണുന്ന
ഒരിക്കല്‍ മാത്രം കേള്‍ക്കുന്ന
ഒരു ശബ്ദം ഉണ്ട്
അതിന് പതിഞ്ഞ കാലോച്ചയാണ്
ഞാനും നീയും നടക്കുന്ന
കറുത്ത ഇടവഴികളില്‍
ചുവന്ന പുഴയോരങ്ങളില്‍
അടഞ്ഞുകിടന്ന തെരുവുകളില്‍
അത് ചിലപ്പോള്‍ ചാടി വീഴും
അത് മരണമാണ്.......
.................................................................
ടിക്കറ്റ്

ഒരു ടിക്കറ്റില്‍
രണ്ടു പേര്‍ക്ക് യാത്രചെയ്യാന്‍
പറ്റുമോ.....??
പറ്റും
ഞാനും അവളും ഇന്ന്
ഒരു ''വിഷകുപ്പി'' ടിക്കറ്റില്‍ യാത്ര തുടങ്ങി...
.......................................................
പുലി

ഞാന്‍ നിന്നോട് കുറേ ദിവസമായി
പറയണം..പറയണം
എന്ന് കരുതുന്നു
നീ
ഒന്നും വിചാരിക്കരുത്
എന്നെ
കുറിച്ച് ഒന്നും തോന്നരുത്
ഞാന്‍ പാവമായിരുന്നു
ഠേ...ഠേ...
"അവള്‍ പുലിയായിരുന്നു"
...........................................................
മാസ്ക്

ആദ്യമായി അവള്‍
'ചുംബിച്ചപ്പോള്‍'
അതിന്‍റെ മധുരം വിടാതിരിക്കാന്‍
ഞാന്‍ മാസ്ക് ധരിച്ചു
പക്ഷെ
അവള്‍ക്ക്
പന്നി പനി വന്നു എന്ന് അറിഞ്ഞത്
മുതല്‍ മാസ്കിന് വിള്ളല്‍
വീണു...
.................................


നാണം
കറുത്ത കണ്ണിനോട്
വെളുത്ത ശരീരമുള്ള കറുത്തമുടിക്കാരി
കുട്ടിചോദിച്ചു
''നാണമില്ലേ''
ഈ ചോദ്യങ്ങള്‍ മുന്‍പും കേട്ടിട്ടുള്ളതിനാല്‍
കണ്ണ് പറഞ്ഞു
''ഇല്ലാ''...
..........................
നന്ദി ഇത്രയും കാലം ഇത് കാത്തുവച്ച എന്‍റെ എല്ലാമായ സുഹൃത്തിന്

Wednesday 11 July 2012

ഓണ്‍ലൈനായ ആദ്യ ചിത്രം ....





വെബ്ബില്‍ ആദ്യമായി പോസ്റ്റ് ചെയ്യപ്പെട്ട ചിത്രം എതാണ് ..ഇന്‍റര്‍നെറ്റില്‍ വിവിധ വഴി സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ വഴിയും അല്ലാതെയും ദിവസം  കോടികണക്കിന്  ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യപ്പെടുന്ന കാലത്താണ് ഈ ചോദ്യം.
 ''ലെസ് ഹോറിബിള്‍ സെര്‍നെറ്റ്സ്'' 
              എന്നാല്‍അതിന് വ്യക്തമായ ഉത്തരമുണ്ട്. ഈ വ രുന്ന ജൂലൈ18 ന് ഇന്‍റര്‍ നെറ്റില്‍ ആദ്യം പോസ്റ്റ് ചെയ്ത ഫോട്ടോ എടുത്തിട്ട്  20 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.ഇന്ന് കണിക പരീക്ഷണങ്ങളില്‍ കൂടി വാര്‍ത്തകളില്‍ നിറയുന്ന യൂറോപ്യന്‍ ആണവ എജന്‍സിയുടെ ജനീവയിലെ  സെര്‍ണ്‍ ലാബുമായി  ബന്ധപ്പെട്ടിരിക്കുന്നു വെബ്ബില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഫോട്ടോയും. 1992 ല്‍ സെര്‍ണിന്‍റെ പരീക്ഷണശാലയിലെ വാര്‍ഷിക സംഗീത നിശയില്‍ പരിപാടി അവതരിപ്പിച്ച ''ലെസ് ഹോറിബിള്‍ സെര്‍നെറ്റ്സ്'' എന്ന ഗേള്‍സ് ബാന്‍റിന്‍റെ ചിത്രമായിരുന്നു അത്. സില്‍വാനോ ഡി ജെനീറോ എന്ന സെര്‍ണ്‍ സെന്‍ററിലെ ഐടി ഡെവലപ്പറായിരുന്നു ഈ ചിത്രം തന്‍റെ കാനോന്‍ ഇഒഎസ് 650 ക്യാമറയില്‍ പകര്‍ത്തിയത്. പിന്നീട് ഡി ജെനീറോയുടെ സഹപാഠി കൂടിയായ വേള്‍ഡ് വൈഡ് വെബ്ബിന്‍റെ (www)യുടെ നിര്‍മ്മാതവുമായി ടിം ബര്‍ണേസ് ലീ ഇത് വെബ്ബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു.
സില്‍വാനോ ഡി ജെനീറോ 
ടിം ബര്‍ണേസ് ലീ 
               ഒരു മള്‍ട്ടി മീഡിയ കാലത്തിന്‍റെ തുടക്കം എന്ന നിലയില്‍ ഇന്‍റര്‍ നെറ്റിലെ നാഴിക കല്ലായിരുന്നു ഈ ചിത്രം.സെര്‍ണ്‍ പരീക്ഷണ ശാലയിലെ ശാസ്ത്രഞ്നരും ,അവിടുത്തെ ഗവേഷകരുടെ ഭാര്യമാരും ചേര്‍ന്ന് രൂപം നല്‍കിയ ഒരു ബാന്‍റായിരുന്നു അന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത  ''ലെസ് ഹോറിബിള്‍ സെര്‍നെറ്റ്സ്'' . 

Wednesday 4 July 2012

ഇന്ത്യ കര്‍ഷകന്‍റെ കൊലക്കളമാകുമ്പോള്‍....


ര്‍ഷക ആത്മഹത്യയുടെ ഗ്രാഫ് മുകളിലേക്ക് തന്നെ. രാജ്യത്തിലെ കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലാണ് എന്ന യാഥാര്‍ത്ഥ്യം ഓര്‍മ്മിപ്പിക്കുകയാണ് ക്രൈം റെക്കോഡ്സ് ബ്യൂറോ പ്രസിദ്ധികരിച്ചിരിക്കുന്ന പുതിയ വിവരങ്ങള്‍. 2011ലെ കര്‍ഷക ആത്മഹത്യയുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ആത്യന്തികമായി ഇന്ത്യയുടെ ഗ്രാമീണ മേഖല കടുത്ത പ്രതിസന്ധികളെ അഭിമൂഖികരിക്കുകയാണ് എന്ന വന്‍ സത്യം ഈ കണക്കുകള്‍ നമ്മോട് വിളിച്ചോതുന്നു. ധാന്യങ്ങള്‍ക്കും ,കാര്‍ഷിക വിളകള്‍ക്കും ഉപഭോഗ വിപണിയില്‍ വില എറുമ്പോഴും നമ്മുടെ കര്‍ഷക ജീവിതങ്ങള്‍ ഹോമിക്കപ്പെടുന്നത് എങ്ങനെ എന്ന് ഒരു പ്രഹേളികയായി  തോന്നാം എന്നാല്‍ ജനാധിപത്യരാജ്യത്തിന്‍റെ മുഖം മൂടിയില്‍ ഇന്നും എന്നും മറഞ്ഞിരുന്ന ചൂഷണ കരങ്ങള്‍ വീണ്ടും വീണ്ടും ശക്തമാകുന്നതിന്‍റെ സാക്ഷ്യം കൂടിയാണിത്. സാമൂഹികമായ വിലയിരുത്തലുകള്‍ക്കപ്പുറം വന്‍ നടപടികള്‍ കൂടി ആവശ്യപ്പെടുകയാണ് ഈ കണക്കുകള്‍. സായിനാഥ് ഹിന്ദുവില്‍ എഴുതിയ ലേഖനത്തിന്‍റെ പരിഭാഷ

2011ല്‍ രാജ്യത്ത് 14,027 കര്‍ഷകര്‍ ആത്മഹത്യ ചെയ്തെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. ഇതോടെ 1995ന് ശേഷം  ഇന്ത്യയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 2,70,940 ആയി. കഴിഞ്ഞ വര്‍ഷം 3,337 കര്‍ഷകര്‍ ആത്മഹത്യ ചെയ്ത മഹാരാഷ്ട്രയാണ് സംസ്ഥാനങ്ങളില്‍ ഒന്നാമത്. കണക്കുകള്‍ ലഘൂകരിച്ചും കര്‍ഷകന്റെ നിര്‍വ്വചനത്തില്‍ പോലും മാറ്റം വരുത്തിയും പരമാവധി ശ്രമിച്ചിട്ടും മഹാരാഷ്ട്രക്ക് ഈ അപമാനകരമരമായ ഒന്നാം സ്ഥാനത്തു നിന്നും രക്ഷപ്പെടാനായില്ല. കഴിഞ്ഞ ഒരു ദശാബ്ദമായി മഹാരാഷ്ട്രയാണ് കര്‍ഷകരുടെ ഏറ്റവും വലിയ ദുരന്തഭൂമി.

2009ല്‍ 2,872 കര്‍ഷകരും 2010ല്‍ 3,141 കര്‍ഷകരുമാണ് മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത്. 1995 മുതല്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 54,000ത്തിലേക്ക് അടുക്കുകയാണ്. ഇതില്‍ 33,752 പേരും ആത്മഹത്യ ചെയ്തത് 2003ന് ശേഷമാണ്, അതും 3,750 എന്ന വാര്‍ഷിക ശരാശരിയില്‍. 1995-02 കാലത്ത് 2,508 എന്ന വാര്‍ഷിക ശരാശരിയില്‍ 20,066 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ ജീവിതം അവസാനിപ്പിച്ചത്. കര്‍ഷകരുടെ എണ്ണം കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ആത്മഹത്യാ നിരക്കിലുള്ള വര്‍ധന എന്നതാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്.

ആകെ കര്‍ഷക ആത്മഹത്യയുടെ എണ്ണം നോക്കിയാല്‍ 2011ല്‍ കുറവ് കാണുന്നുണ്ട്. എന്നാല്‍ ഛത്തീസ്ഖഡില്‍ ഒരൊറ്റ കര്‍ഷകന്‍ പോലും ആത്മഹത്യ ചെയ്തിട്ടില്ലെന്നാണ് രേഖകള്‍ പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 7,777 കര്‍ഷകരും കഴിഞ്ഞ വര്‍ഷം 1,126 കര്‍ഷകരും ആത്മഹത്യ ചെയ്ത സംസ്ഥാനമാണ് ഛത്തീസ്ഖഡ്. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു ഛത്തീസ്ഖഡ്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നിവയാണ് മറ്റ് നാല് സംസ്ഥാനങ്ങള്‍. ഛത്തീസ്ഖഡ് കര്‍ഷകരുടെ സ്വര്‍ഗ്ഗമായി മാറിയെന്ന് കരുതുന്നതിനേക്കാള്‍ സമയത്ത് അവര്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോക്ക് കണക്ക് നല്‍കിയില്ലെന്ന് വിലയിരുത്തുന്നതാകും ഉചിതം.

ഛത്തീസ്ഖഡില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കര്‍ഷക ആത്മഹത്യയുടെ ശരാശരി വെച്ച് കണക്കാക്കിയാല്‍ ഇന്ത്യയിലാകെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 14,027ല്‍ നിന്നും 15,582 ആയി ഉയരും. ഇതില്‍ ഏറ്റവും ചിന്തിക്കേണ്ട കാര്യം മോശക്കാരായ അഞ്ച് സംസ്ഥാനങ്ങളും ഈവര്‍ഷം വരള്‍ച്ചയുടെ പിടിയിലാണെന്നതാണ്. കാലാവസ്ഥ കടിഞ്ഞാണിടുന്ന ഇന്ത്യന്‍ കാര്‍ഷിക രംഗം കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന് ഇതില്‍ നിന്നും വ്യക്തം.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50ല്‍ കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ അഞ്ച് സംസ്ഥാനങ്ങള്‍ രേഖപ്പെടുത്തി. 2010നേക്കാള്‍ 196 കര്‍ഷകര്‍ ആത്മഹത്യ ചെയ്ത മഹാരാഷ്ട്രയാണ് ഏറ്റവും മോശം സംസ്ഥാനം. തമിഴ്നാട്(82) മധ്യപ്രദേശ്(89) ഹരിയാന(87) ഗുജറാത്ത് (55) എന്നീ സംസ്ഥാനങ്ങളിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കര്‍ഷകരുടെ കണ്ണീര്‍ വീണു. ഒമ്പത് സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞിട്ടുണ്ട്. ഇതില്‍ 50ല്‍ കൂടുതല്‍ കര്‍ഷക ആത്മഹത്യയുടെ കുറവ് രേഖപ്പെടുത്തിയത് മൂന്നേ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം, കര്‍ണ്ണാടക(485), ആന്ധ്രാ പ്രദേശ്(319), പശ്ചിമ ബംഗാള്‍(186). രാജ്യത്തെ കര്‍ഷകര്‍ ആത്മഹത്യാ മുനമ്പിലാണെന്ന വ്യക്തമായ സൂചനയാണ് നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ പുതിയ കണക്കുകള്‍ നല്‍കുന്നത്.

കടപ്പാട്- ദി ഹിന്ദു.സായിനാഥ്

Monday 2 July 2012

ഉസ്താദ് ഹോട്ടല്‍- --------_ ഒരു ബിരിയാണിക്കഥയ്ക്കപ്പുറം





അന്‍വര്‍ റഷീദ് എന്ന സംവിധായകന്‍ ഒരു നല്ല ''മസാല'' വെപ്പുകാരനാണെന്നാണ്   മലയാള സിനിമയിലെ പൊതു അഭിപ്രായം  ( കണ്ണീരിന്‍റെ ഉപ്പുള്ള ബ്രിഡ്ജ് എന്ന ഹൃസ്വചിത്രം പരിഗണിച്ച് തന്നെയാണ് ഈ അഭിപ്രായം) അഞ്ജലി മേനോനും നല്ലോരു പാചകകാരിയാണ്  ഗൃഹതുരതയുടെ രസം ചാലിച്ച് സാമൂഹികമായി സിനിമ വിളമ്പുന്ന ചലച്ചിത്രകാരി‍. ലിന്‍സ്റ്റന്‍ സ്റ്റീഫന്‍ എന്ന നിര്‍മ്മതാവ് യുവതയുടെ രസകൂട്ടുകള്‍ രുചിച്ച,രുചിപ്പിച്ച വ്യക്തിയാണ് .ഇത്തരം ഒരു ടീമിന്‍റെ ബിരിയാണിയുണ്ടാക്കിയ കഥയാണ് 'ഉസ്താദ് ഹോട്ടല്‍'
കോഴിക്കോടന്‍ ബിരിയാണിയുടെ ദം പൊട്ടിക്കുമ്പോഴുള്ള മണം പരക്കുന്ന ഒരു കഥയുണ്ട് ഈ ചിത്രത്തില്‍ എന്നും, ആഘോഷമായ ഒരു ഭക്ഷണകഥ  എന്നും തെറ്റിദ്ധരിച്ച്  ഉസ്താദ് ഹോട്ടലില്‍ എത്തുന്നവര്‍ക്ക്  ഈ ചിത്രം നിരാശ നല്‍കും എന്ന് ആദ്യമേ പറയുന്നു. കാരണം തെറ്റിദ്ധാരണകളാണ് മലയാള സിനിമയുടെ ഇന്നത്തെ ശാപം എന്ന് വിലയിരുത്തപ്പെടുമ്പോള്‍ പ്രത്യേകിച്ചും. അതിനാല്‍ തന്നെ തിന്നും കുടിച്ചും വയര്‍ നിറച്ച് പൊകുന്നതല്ല. വയറിനൊപ്പം മനവും നിറയ്ക്കാന്‍ കഴിയുന്നതായിരിക്കണം ഭക്ഷണം എന്നതാണ് ചിത്രത്തില്‍ പറഞ്ഞ് വയ്ക്കുന്ന പാഠം.
 മരണം ,വിവാഹം,പ്രണയം,സംഗീതം,വിരഹം ജീവിതത്തിന്‍റെ പലഘട്ടങ്ങള്‍ തലോടിയാണ് കോഴിക്കോടിന്‍റെ പാശ്ചാത്തലത്തില്‍ ഉസ്താദ് ഹോട്ടലിന്‍റെ കഥ വികസിക്കുന്നത്. തന്‍റെ സ്വപ്നങ്ങള്‍ നിരാകരിക്കപ്പെടുമ്പോള്‍ വീട് വിട്ട് ഇറങ്ങുന്ന ഫൈസി എന്ന ഫൈസല്‍ എത്തിച്ചേരുന്നത് അനുഭവത്തിന്‍റെ സ്നേഹത്തിന്‍റെയും കൈപുണ്യം വിളമ്പുന്ന ഉസ്താദ് ഹോട്ടലില്‍ അവിടെത്തെ ഉസ്താദായ തന്‍റെ ഉപ്പാപ്പയില്‍ നിന്ന് പിന്നീട് ജീവിതം പഠിക്കുകയാണ് ഫൈസി. ആ ഹോട്ടലിന് ചുറ്റും ജീവിക്കുന്ന ജീവിതങ്ങള്‍. പരിഷ്കൃതമായ ജീവിതത്തിന്‍റെ പൊള്ളയായ യാഥാര്‍ത്ഥ്യങ്ങളും.  പണത്തിന്‍റെ പളപ്പും ഒക്കെ ഒരു ബീരിയാണി വെപ്പിന്‍റെ അനുസാരികള്‍പോലെ വിഷയമാകുന്നുണ്ട് ചിത്രത്തില്‍. എന്നാലും വിഷയ ദാരിദ്രം നിഴലിക്കുന്ന രണ്ടാം പകുതി പലപ്പോളും ഇഴയുന്നു എന്ന് പറയാതിരിക്കാനാകുന്നില്ല.  എല്ലാ ബിരിയാണിയിലും എല്ലാ അരിയും വെന്തോ എന്ന് നോക്കുവാന്‍ പാചകകാരന് കഴിയില്ല എന്നത് തന്നെയാണ്  ഇതിന് ഒരു ന്യായീകരണവും കണ്ടുപിടിക്കാന്‍ സാധിക്കുക.
അന്‍വര്‍ റഷീദ് എന്ന സംവിധായകന്‍ തന്‍റെ ശൈലിമാറ്റത്തിന് ഒരു  മറുകുറിപ്പ് നല്‍കുകയായിരുന്നു ബ്രിഡ്ജ് എന്ന ചിത്രത്തിലൂടെ ചെയ്തത്.തന്‍റെ കാലോചിതമായ മാറ്റത്തിന് എതാണ്ട് 3 വര്‍ഷത്തെ കാത്തിരിപ്പും അന്‍വര്‍ നടത്തി എന്നതും ശ്രദ്ധേക്കേണ്ട വിഷയമാകുന്നു. വഴി മാറി നടത്തം ഗംഭീരമായി എന്നു തന്നെ വിലയിരുത്തേണ്ടിയിരിക്കുന്നു. ഷോട്ടുകളിലും സ്വീക്വന്‍സുകളും തിരഞ്ഞെടുക്കുന്നതില്‍ ഒരു തികഞ്ഞ സംവിധായകന്‍റെ കൈയ്യടക്കം അന്‍വര്‍ റഷീദ് പുലര്‍ത്തുന്നുണ്ട് തന്‍റെ സിനിമ സങ്കല്‍പ്പങ്ങളോട് അടുക്കാനുള്ള മികച്ച ശ്രമം തന്നെയാണ് ഈ സംവിധായകന്‍ നടത്തുന്നത്.
മഞ്ചാടി കുരു എന്ന കഥയുടെ വികാസത്തില്‍ പുലര്‍ത്തുന്ന കൈയ്യടക്കം അഞ്ജലി മേനോന്‍ എന്ന തിരക്കഥകൃത്ത് ഈ ചിത്രത്തിലും പുലര്‍ത്തുന്നുണ്ട്. കാലവും സംസ്കാരവും കുടിയോഴിയുന്ന തിരക്കഥകളില്‍ നിന്ന് വ്യത്യസ്ഥമായി മികച്ച രീതിയിലുള്ള പഠനം നടത്തിയാണ് തിരക്കഥ തയ്യാറക്കിയിരിക്കുന്നത് എന്നത്  വളരെ വ്യക്തമാകുന്നുണ്ട്. പളിപ്പോക്കുന്ന സന്ദര്‍വ്വങ്ങളിലും ഇത്തരം ഒരു കരുതല്‍ തിരക്കഥയില്‍ സൂക്ഷിക്കുന്നുണ്ട് കഥാകാരി. സുലൈമാനിയില്‍ വിരിയുന്ന പ്രണയത്തിന്‍റെ ഫ്ലാഷ് ബാക്ക് അത്തരം ഒരു സന്ദര്‍വ്വമാണ് അത് നന്നായി ദൃശ്യവത്കരിക്കാന്‍ സംവിധായകനും സാധിക്കുന്നുണ്ട്.പതിവ് റിയല്‍ എസ്റ്റേറ്റ് കയ്യേറ്റവും മറ്റും അടങ്ങുന്ന മലയാള സിനിമയുടെ പതിവുവഴിക്കുള്ള ഓട്ടം വീണ്ടും തിരക്കഥയുടെ ചില ഘട്ടങ്ങള്‍ നടത്തുന്നുണ്ട്.  എന്നാലും ജീവിതത്തിന്‍റെ ചില അപരിചിത കോണുകളില്‍ നിന്ന് അഭ്രപാളിയിലേക്ക് സന്നിവേശം നടത്താന്‍ സാധിക്കുന്ന ഇത്തരം തിരക്കഥകള്‍ വികസിപ്പിക്കാന്‍ കഴിയുന്നത് മലയാളത്തിന് നല്ലകാഴ്ചയാണ്.

വന്‍ പ്രധാന്യം  നല്‍കേണ്ട ഒരു ചിത്രമായി വിലയിരുത്താന്‍ കഴിയില്ല എന്ന് പറഞ്ഞുകൊണ്ട് തന്നെ ചിത്രത്തിന്‍റെ നല്ല വശങ്ങള്‍ ചൂണ്ടികാട്ടതിരിക്കാന്‍ കഴിയില്ല. നാരയണന്‍ കൃഷ്ണന്‍ എന്ന രണ്ടാം പകുതിയില്‍ മധുരയില്‍ ജീവിക്കുന്ന കഥാപാത്രം യഥാര്‍ത്ഥമായി ജീവിക്കുന്ന ഒരു കഥാപാത്രമാണ് തന്‍റെ ജീവിതം തെരുവില്‍ വിശക്കുന്നവര്‍ക്കായി മാറ്റിവച്ച ഒരു മനുഷ്യന്‍. അത്തരം ജീവിതങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന നന്മ ഈ ചിത്രത്തിനും ഒരു ആത്മാവ് നല്‍കുന്നുണ്ട്.
തിലകന്‍ എന്ന നടനാണ് ചിത്രത്തിന് തിളക്കം നല്‍കുന്ന ഒരു താരം മുന്‍പ് പലപ്പോഴും കെട്ടിയാടിയ ഋഷിതുല്യ റോള്‍ തന്നെയാണെങ്കിലും മുന്‍ അനുഭവം നല്‍കുന്നില്ല അതിന്‍റെ രൂപവും ഭാവവും.ചിലപ്പോള്‍ ഇത്രത്തോളം വായിക്കുന്ന ഒരാള്‍ക്ക് തീര്‍ച്ചയായും ഒരു സംശയം വരാം ദുല്‍ഹര്‍ സല്‍മാന്‍ എന്ന ഒരു നടന്‍ നായകനായി അഭിനയിച്ച  പടത്തെ കുറിച്ചല്ലെ പറയുന്നത് എന്ന്. അതേ അവസാന വാചകമായി ഒരു കാര്യം പറയാം. ആര്‍ക്കും നടക്കാവുന്ന മണലാണ് കോഴിക്കോട് കടപ്പുറത്തുള്ളത് അതിനാല്‍ തന്നെ അര്‍ക്കും അഭിനായിക്കാവുന്ന ഒരു റോളില്‍ ഒരു നടന്‍ അഭിനയിച്ചു എന്നതിനപ്പുറം വിലയിരുത്തല്‍ ആവശ്യമായി വരുന്നില്ല.


Wednesday 20 June 2012

റീയോ+20 നമ്മള്‍ എന്ത് ചെയ്യുകയായിരുന്നു...????


ജീവന്‍റെ ആലയം എന്ന് നാം വിശ്വസിക്കുന്നതും കാണുന്നതും ഈ ഭൂഗോളത്തെ മാത്രമാണ് അതിനാല്‍ നിലനില്‍പ്പ് നമ്മുടെ മാത്രം പ്രശ്നമാകുന്നു..ഇത്തരം ഒരു ചിന്തയ്ക്കും വിനാശത്തിനുമിടയില്‍ ലോകം യോഗം കൂടി ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്......
1992 മെയ് മാസം ബ്രസീലിലെ റിയോ ഡി ജനീറോവില്‍ 100 രാഷ്ട്രത്തലവന്മാര്‍ ഉള്‍പ്പടെ ആ 178 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഭൗമ ഉച്ചകോടിക്കായി ഒത്തുചേര്‍ന്നിട്ട് ഇരുപത് വര്‍ഷങ്ങള്‍ തികഞ്ഞു എവിടെ വരെ എത്തി അവിടെ വച്ച് നാം ഭൂഗോള രക്ഷയ്ക്കായി തലകുലുക്കി സമ്മതിച്ച പരിപാടികള്‍ എന്നു മാത്രം ചോദിക്കരുത്. ക്രിയത്മകമായ മാറ്റങ്ങള്‍ സംഭവിച്ചതിനുമപ്പുറം ദുരന്തമായിരുന്നു ആ തീരുമാനങ്ങള്‍ എന്ന് ലോകം സമ്മതിക്കും......
 പങ്കെടുത്ത ഗ്വാട്ടിമാലയിലെ നോബെല്‍ സമ്മാനം നേടിയ സാഹിത്യകാരി റിഗോബെര്‍ട്ട മെഞ്ചു അന്ന് ഉച്ചകോടിയെ പ്പറ്റി ഇങ്ങനെയാണെഴുതിയത്: 'ഭൂമി, സസ്യങ്ങള്‍, പ്രകൃതി എന്നിവയെ പറ്റിയൊക്കെ ഇവരുടെ ധാരണ എന്താണെന്നറിയാനാണ് പോയത്. പക്ഷേ ഞാനവിടെ കണ്ടത് പരിസ്ഥിതിയുടെ വാണിജ്യ രൂപമാണ്. കടുവയുടെയും സിംഹത്തിന്റെയും തത്തയുടെയും ചിത്രങ്ങളടിച്ച ടീ ഷര്‍ട്ടുകള്‍, മൃഗങ്ങളുടെ മുഖങ്ങളുള്ള പ്ലാസ്റ്റിക് ബാഗുകള്‍. പരിസ്ഥിതി വെച്ച് ബിസിനസ്സുകാര്‍ കാശുണ്ടാക്കുന്ന പരിപാടിയായിരുന്നു അത്.'
ഇത് ശരിയായിരുന്നു ആര് ലോകത്തിന് നേരിടേണ്ടി വരുന്ന പരിസ്ഥിതി നാശത്തിന്‍റെ പിതൃത്വം എറ്റെടുക്കും എന്ന ചര്‍ച്ചകളാണ് തുടര്‍ന്ന് ഇങ്ങോട്ട് നടന്നത്. നമ്മള്‍ അത്തരം വേദികളില്‍ നമ്മുടെ രാജ്യം അടക്കം നടത്തുന്ന പിടിവാശ്ശികള്‍ രാജ്യ സ്നേഹത്തിന്‍റെ തുലാസ്സില്‍ തൂക്കുന്നു. നമ്മള്‍ അമേരിക്കയെയും മറ്റു രാജ്യങ്ങളെയും വിമര്‍ശിക്കുന്നു എന്ന തരത്തില്‍ ഹെഡിങ്ങുകള്‍ ആകുന്നു എന്നാല്‍ യാഥാര്‍ത്ഥ്യം എന്തെന്ന് നമ്മള്‍ ചികയുന്നില്ല....
റീയോയില്‍ രണ്ട് കരാറുകളിലാണ് ലോക നേതാക്കള്‍ ഒപ്പ് വച്ചത്.ജൈവവൈവിധ്യ ഉടമ്പടിയും കാലാവസ്ഥ വ്യതിയാന ചട്ടക്കൂട് ഉടമ്പടിയും (കണ്‍വെന്‍ഷന്‍ ഓഫ് ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി, ഫ്രെയിംവര്‍ക് കണ്‍വെന്‍ഷന്‍ ഓഫ് ക്ലൈമേറ്റ് ചെയ്ഞ്ച്) എന്നിവയായിരുന്നു ആ കരാറുകള്‍ എന്നാല്‍ ഇവ ഇന്ന് ലോകത്ത് എത് തരത്തില്‍ പ്രാവര്‍ത്തികമായത്...
ഇതിന് ശേഷം നടന്ന ഒരു വസ്തുത താഴെ
 1990-ല്‍ അന്തരീക്ഷത്തിലേക്ക് പുറത്തുവിട്ടുകൊണ്ടിരുന്ന കാര്‍ബണ്‍ ഡൈയോക്‌സൈഡിന്റെ അളവ് 2270 കോടി ടണ്‍ ആയിരുന്നു. 2010-ലെത്തുമ്പോഴേക്കും അത് 3000 കോടി ടണ്‍ ആയി. 45% വര്‍ദ്ധന. 2010-ല്‍ മാത്രം 5% ഉയര്‍ന്നു. തകര്‍ച്ചയില്‍ കൂപ്പുകുത്തിനിന്ന ആഗോളസാമ്പത്തികാവസ്ഥ പതുക്കെ കര കയറിത്തുടങ്ങിയ 2010-ല്‍ തന്നെ ഇങ്ങനെയൊരു വര്‍ദ്ധനവുണ്ടായത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
മറ്റോരു വസ്തുത ഇതാണ്
 1992-ല്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈയോക്‌സൈഡിന്റെ സാന്നിദ്ധ്യം 360 പി.പി.എം (പാര്‍ട്‌സ് പെര്‍ മില്യണ്‍) ഉണ്ടായിരുന്നത് ഇപ്പോള്‍ 400 പി.പി.എം ആയി വര്‍ദ്ധിച്ചു. അനേക ജീവജാലങ്ങള്‍ ഭൂമുഖത്ത് നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമായി.
ലോകം അഭിമുഖികരിക്കുന്ന മറ്റൊരു പ്രതിസന്ധി ആഗോള താപനമാണ്. 1997-ല്‍ യുനിറ്റൈഡ് നാഷന്‍സ് ഫ്രെയിംവര്‍ക് കണ്‍വെന്‍ഷന്‍ ഓഫ് ക്ലൈമേറ്റ് ചെയ്ഞ്ച്  പ്രകാരം ജപ്പാനില്‍ വെച്ച് ക്യോട്ടോയില്‍ വച്ച് ഇതിനെതിരെ ഒരു ഉടമ്പടി ഉണ്ടാക്കി എന്നാല്‍ നടന്നതോ 2012 ആയപ്പോള്‍ 7% വരെ ഹരിതഗേഹവാതകങ്ങള്‍ പുറത്ത് വിടുന്നത് കുറഞ്ഞെന്ന് കെട്ടിഘോഷിക്കപ്പെടുമ്പോള്‍ വന്‍വ്യവസായരാഷ്ട്രമായിരുന്ന സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ സാമ്പത്തികപ്രതിസന്ധിയും ഇതിന് സഹായകരമായി എന്നത് കാണാതിരിക്കരുത്. മാത്രമല്ല 1999-നും 2010-നും ഇടയില്‍ അമേരിക്ക 11% വര്‍ദ്ധനവില്‍ ഹരിതഗേഹവാതകങ്ങള്‍ പുറത്തുവിട്ടു. പുരോഗതിയിലേക്ക് പാഞ്ഞടുക്കുന്ന രാജ്യങ്ങളും അമേരിക്കയെ അനുകരിച്ച് വാതകപുറത്തുവിടല്‍ ഇരട്ടിയാക്കി. അതിനിടയില്‍ വീണ്ടും റീയോ ഉണരുകയാണ് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ജൂണ്‍ 20-23 വരെ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ വീണ്ടും ഭൗമഉച്ചകോടി നടക്കുകയാണ്.  ജൂണ്‍ 20 തൊട്ട് മൂന്ന് ദിവസങ്ങളില്‍ റിയോ ഡി ജനീറോവില്‍ ലോകനേതാക്കളും പത്തായിരത്തിലധികം ജനങ്ങളും ഒത്തു ചേരുന്നത് ഭൂമിയെ ജീവിക്കാനുള്ള ഇടമായി നിലനിര്‍ത്താനുള്ള അവസാന അവസരമാണിതെന്ന ചിന്തയോടെയാണ് അതിനാല്‍ തന്നെ നമ്മുക്കും ചിന്തിക്കേണ്ട സമയമായിരിക്കുന്നു.....
[കടപ്പാട്- മാതൃഭൂമി]

Sunday 17 June 2012

നിമിത്തം മരണം പൂകുമ്പോള്




റോഡ്നി കിംങിന്‍റെ ശവശരീരം അയാളുടെ വീട്ടിലെ പൂളിന്‍റെ അടിത്തട്ടില്‍ കിടക്കുകയായിരുന്നു. ഒരു കാലത്ത് തന്‍റെ കാരണത്താല്‍ നാട്ടുകാരുടെ അടി എറെ വാങ്ങിയ അതെ ലോസ് അഞ്ജിലോസ് പോലീസ് തന്നെ ആ ശവശരീരം കരയ്ക്കെത്തിച്ചു. ആരാണ് റോഡ്നി കിംങ് എന്നത് ചിന്തിപ്പിക്കുന്ന ഒരു വിഷയമാണ് എന്നാല്‍. പോലീസ് ഭീകരതയ്ക്കെതിരെയും ,  മനുഷ്യാവകാശം പുലര്‍ത്താനുള്ള കാമറ പോരാട്ടങ്ങളുടെയും നിമിത്തമായ അമേരിക്കനാണ് റോഡ്നി കിംങ്...


കഥ അല്‍പ്പം പിന്നോട്ട് മാര്‍ച്ച് 3, 1991 റോഡ്നി കിംങ് അന്ന് 27 വയസ്സുള്ള ചെറുപ്പക്കാരനാണ് തന്‍റെ കാറില്‍ നഗരത്തില്‍ സഞ്ചരിക്കുകയായിരുന്ന റോഡ്നിയെ അമിതമായ വേഗത എന്ന പേരില്‍ ലോസ് അഞ്ജലോസ് പോലീസ് കസ്റ്റഡിയില്‍ എടുത്തു എന്നാല്‍ തന്‍റെ കസ്റ്റഡിയെ ചോദ്യം ചെയ്ത ചെറുപ്പക്കാരനെ ക്രൂരമായി മര്‍‌ദ്ദിക്കുകയാണ് ആ പോലീസുക്കാര്‍ ചെയ്തത്. നാല് പോലീസുകാര്‍ നിലത്തിട്ടു ചവിട്ടുകയും നടുറോട്ടിലിട്ട് അകാവുന്ന ക്രൂരതകള്‍ മുഴുവന്‍ ആ യുവാവിനോട് നടത്തി...
എന്നാല്‍ മുകളില്‍ എല്ലാം കാണുന്ന ഒരാള്‍ ഉണ്ട് എന്ന് പറയുന്നത് ശരിവയ്ക്കും പൊലെ ഇതെല്ലാം അടുത്തുള്ള ബാല്‍കണിയില്‍ നിന്ന് ജോര്‍ജ് ഹോളിഡേ എന്ന മനുഷ്യന്‍റെ കാമറയുടെ കണ്ണുകള്‍കാണുന്നുണ്ടായിരുന്നു. ഇത് പിന്നീട് വിവിധ ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. പോലീസുകാര്‍ക്കെതിരായ നടപടി വേണം എന്ന് വ്യാപക ആവശ്യം ഉയര്‍ന്നു. നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത ലോസ് അഞ്ജിലസ്സ്  പോലീസ് നടപിടി വന്‍ കലാപത്തിലേക്ക് നീങ്ങി. വര്‍ണ്ണ വിവേചന ആക്രമണമായി ഇത് ചിത്രീകരിക്കപ്പെട്ടതോടെ കലാപം പടര്‍ന്നു എതാണ്ട് 55 പേര്‍ കലാപത്തില്‍കൊല്ലപ്പെട്ടു. 2000 പേര്‍ക്ക് പരിക്ക് പറ്റി. എന്നാല്‍ അമേരിക്കയില്‍ മുഴുവന്‍ പോലീസ് നവീകരണത്തിന് വഴി കുറിക്കുന്ന തരത്തില്‍ ഈ സംഭവം പരിണമിച്ചു .....

റോഡ്നി കിംങാണ് ഇന്ന് മരിച്ച നിലയില്‍ കാണപ്പെട്ടത് പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇല്ലെന്നും വാദങ്ങളുണ്ട്.,,,..എന്തായലും ഒരു നിമിത്തം  മറഞ്ഞിരിക്കുന്നു......................

Saturday 16 June 2012

സത്യവഴിയിലെ രക്തസാക്ഷിത്വം


ത് തരുണ്‍ തെഹല്‍ക്കയുടെ ദില്ലിക്കാരന്‍ ജേര്‍ണലിസ്റ് തരുണ്‍ സെറാവത്ത്. പക്ഷെ ഇന്നലെ തരുണ്‍ ഈ ലോകത്തോട് വിടപറഞ്ഞു. തന്‍റെ 22 വര്‍ഷം നീണ്ട ഈ ഭൂമിയിലെ ഹൃസ്വ ജീവിതം അവസാനിപ്പിച്ച്. മെയ്മാസത്തിലെ  തെഹല്‍ക്ക മാസിക വായിച്ചവര്‍ അല്ലെങ്കില്‍ ഓണ്‍ലൈനിലെങ്കിലും വായിച്ചവര്‍ തരുണിന്‍റെ ചിത്രങ്ങള്‍ മറക്കില്ല. തെഹല്‍ക്കയെ നാം ഇഷ്ടപ്പെടുന്ന സവിശേഷതയില്‍ കാണന്‍ പ്രേരിപ്പിക്കുന്ന ഒരു ലക്കം. മാവോയിസ്റുകളുടെ ആയുധപ്പുരയെന്നും, ആസ്ഥാനം എന്നും ഭരണകൂടവും, പോലീസും, ഗ്രീന്‍ഹണ്ട് ഭക്തരായ മാധ്യമങ്ങളും  പറഞ്ഞു തന്നിരുന്ന ഛത്തീസ്ഗഢിലെ അബുജ്മാഢ് എന്ന വനാന്തര്‍ ഗ്രമത്തിന്‍റെ പച്ചയായ ജീവിതയാഥാര്‍ത്ഥങ്ങളായിരുന്നു ആ ലക്കത്തില്‍ ഉണ്ടായിരുന്നത്.  ഗോണ്ഡി ഭാഷയില്‍ ‘അറിയാ കുന്നുകള്‍’ എന്നര്‍ഥം വരുന്ന അബുജ്മാഢ് എന്ന നാടിനെക്കുറിച്ച് പടച്ചുവിട്ടിരുന്ന  പ്രേതകഥകളുടെ   അപാരമായ അറിവ് തിരസ്കരിക്കാന്‍ പ്രേരിപ്പിക്കുന്ന കവര്‍സ്റ്റോറി.  അറിഞ്ഞത് ശരിയാണോ എന്നറിയാന്‍ രണ്ട് പേരാണ് അന്ന് കാട് കയറിയത്.  കാടും മേടും താണ്ടി, മാവോവാദികളും,മാനും,മൈലും മേയുന്ന   ഭൂമികയില്‍ എത്തിച്ചേരുവാന്‍ അവര്‍ക്ക് കഴിഞ്ഞു.തെഹല്‍ക്കയുടെ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ്  തുഷാ മിത്തലും ദില്ലിക്കാരന്‍ ഫോട്ടോ തരുണ്‍ സെറാവത്തും. കാമറയും, പേപ്പറും,വെള്ളക്കുപ്പികളും,ബിസ്ക്കറ്റും, നൂഡില്‍സുമായി കാടുകയറിയ അവര്‍ ആ സോകോള്‍ഡ് ഭീകര ഗ്രാമത്തിന്‍റെ യാഥാര്‍ത്ഥ്യം കണ്ടു പിടിച്ചു. ദാരിദ്രത്തിന്‍റ അപ്പുറവും ഇപ്പുറവും ഭരണകൂടത്തിന്‍റെയും മവോയിസ്റ്റുകളുടെയും പീഢനത്തിരയാകുന്ന ഒരു ജനത അവിടെ ഒരു മനുഷ്യവാകാശവും പുലരുന്നുണ്ടായിരുന്നില്ല. അവര്‍ അതിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തി. എഴുതി. ശുദ്ധജലം പൊലും ലഭിക്കാത്ത ആ നാട്ടുകാരോട് ഒപ്പം കഴിഞ്ഞ അവര്‍ അവര്‍ കുടിക്കുന്ന ജലമാണ് കുടിച്ചത്. മലേറിയ  കൊതുകുകള്‍  ചോരയൂറ്റുന്ന ചോലക്കാടുകളില്‍ ജീവിക്കുന്ന അവരുടെ ചോര്‍ന്നോലിക്കുന്ന കൂരകളില്‍തന്നെയായിരുന്നു അവരുടെയും ഉറക്കം ഒടുക്കം യാഥാര്‍ത്ഥങ്ങള്‍ തിരിച്ചറിഞ്ഞ അവര്‍ മടങ്ങി തങ്ങളുടെ സ്റ്റോറി ദില്ലിയിലേക്ക് സബ്മിറ്റ് ചെയ്തു എന്നാല്‍അവര്‍ക്ക് അവരുടെ ആ സ്റ്റോറി ഇതുവരെ കാണുവാന്‍സാധിച്ചില്ല. അവര്‍ മലേറിയ ബാധിതരായി ഐസിയുവിലായി ....അതില്‍ തരുണ്‍ സെറാവത്തിന് ഇനി തെഹല്‍ക്കയില്‍ വന്ന തന്‍റെ ചിത്രം ഒരിക്കലും കാണുവാന്‍ സാധിക്കില്ല കഴിഞ്ഞ രാത്രി അവന്‍ ഈ ലോകത്തോട് വിടപറഞ്ഞു.....
ഒരു ജനതയുടെ മുകളില്‍ ഭീകരമുദ്രകുത്തി ദാരിദ്രത്തിന്‍റെ കരിംപാടുകള്‍ മായിച്ചുകളയുന്ന ഭരണകൂട ഭീകരതയോട് തന്‍റെ ജീവിതം പണയം വച്ച് സമരം ചെയ്ത തരുണ്‍ സെറാവത്ത് നീ ഒരു ഹീറോയാണ്...ചിലപ്പോള്‍ ചില പോരാളികള്‍ പടകളത്തില്‍ മരിച്ച് അമരന്‍മാരാകും ചിലപ്പോള്‍ നീയും.....

Thursday 14 June 2012

കായിക ലോകത്തിന് കലയുടെ കാവ്യ നീതി


കായിക ലോകത്തിന് കലയുടെ കാവ്യ നീതി

കീവില്‍ സംഭവിച്ച ഫുട്ബോള്‍ ദുതന്തത്തില്‍ നിന്നാണ് ഈ ഒരു ചിത്രം പിറവികൊള്ളുന്നത് എന്ന് എസ്ക്കേപ്പ് ടൂ വിക്ടറി എന്ന ചിത്രത്തിന്‍റെ തുടക്കത്തില്‍ പറയുന്നു. കീവിലെ ഡെനാമോ സ്റ്റേഡിയത്തില്‍ അന്ന് നടന്ന ആ മരണക്കളിയുടെ കഥ അഭ്രപാളിയിലേക്ക് എത്തുമ്പോള്‍ അതിന് കായിക വിജയത്തിന്‍റെ ആഗോളമായ മുഖമാണ് സംവിധായകന്‍ ജോണ്‍ഹൂസ്റ്റന്‍ നല്‍കുന്നത്. സില്‍വര്‍സ്റ്റര്‍ സ്റ്റാലിനും മൈക്കിള്‍ കെയ്ന്‍ എന്നി ഹോളിവുഡ് താരങ്ങള്‍ മുഖ്യവേഷത്തില്‍ എത്തുമ്പോള്‍ പോരാളികളായി കളത്തിലിറങ്ങിയത് ലോകത്തിനെ മൈതാനത്ത് പലതവണ തൃസിപ്പിച്ചവര്‍ തന്നെയായിരുന്നു.പേലേ,ബോബി മൂര്‍,ഒസ് വാലോ അര്‍ഡറീസ്,മൈക്കല്‍ സമ്മര്‍ബീ,ഹള്‍വര്‍ തോറിസണ്‍ എന്നിവരാണ് നാസിസത്തെ ഫുട്ബോള്‍ കളത്തില്‍ തോല്‍പ്പിച്ച ഈ ചലച്ചിത്രകഥയിലെ നായകര്‍ ‍. കഥ നടക്കുന്നതും നാസികളുടെ ഭീകരതയില്‍ തന്നെ  രണ്ടാം ലോക മഹായുദ്ധകാലത്ത് പോളണ്ടിലെ ഒരു നാസ്സിക്യാമ്പില്‍ തടവുകാരായി പിടിക്കപ്പെട്ട വിവിധ നാട്ടുകാരായ സൈനികര്‍ ഫുട്ബോള്‍ കളത്തിലേക്ക് ആനയിക്കപ്പെടുന്നു. കാല്‍പന്ത് കലകാരന്‍മാരായ ഈ സംഘത്തിന് ജര്‍മ്മന്‍ ടീമിന്‍റെ ക്രൂരമായ ചതികളിയാണ് ആദ്യഘട്ടത്തില്‍ നേരിടേണ്ടി വരുന്നത് എന്നാല്‍ നാലുഗോളിന് പിന്നില്‍ നിന്ന ഈ സംഘം ഒടുവില്‍ നാസിവലയില്‍ ഗോളുകള്‍ നിറച്ച് വിജയം വരിക്കുന്നു. പേലേയുടെ സിസര്‍കട്ട് ഗോള്‍ അതിനിടയിലെ മറക്കാത്ത ഒരു കാഴ്ചയാകുന്നു. ഒടുക്കം കളിയുടെ വിജയഘോഷത്തിനിടയില്‍ കണികള്‍ കളം കീഴടക്കുമ്പോള്‍ ആ വിജയസംഘം നാസ്സി തടവില്‍ നിന്ന് രക്ഷപ്പെടുന്നു. കീവിലെ ആ പഴയ ഫുട്ബോള്‍ സംഘത്തിനോട് ചരിത്രം ചെയ്യാത്ത നീതി അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഈ ചലച്ചിത്രം ചെയ്തു..ഒരു കലയുടെ കാവ്യനീതിപോലെ..

Tuesday 5 June 2012

വെളിപ്പെടുത്തലുകള്‍..


(ഇതോരു ന്യായീകരണമല്ല ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം തീര്‍ച്ചയായും മണിയുടെ വസ്തുതകള്‍ പരിശോധിക്കപ്പെടണം പക്ഷെ അതിന്‍റെ ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കണം)
മണിയുടെ കേസ് അന്വഷിക്കാന്‍ ഇറങ്ങും മുന്‍പ്  യുഡിഎഫ് ഗവണ്‍മെന്‍റ് ഈ കാര്യം ഒന്ന് വായിക്കുക ഗാന്ധിയുടെ കൊലപാതകം സംബന്ധിച്ച വെളിപ്പെടുത്തല്‍ പോലും നന്നായി അന്വേഷിക്കാന്‍ കഴിയാത്ത നിങ്ങള്‍ ഹൈറേഞ്ചില്‍ പോയി എന്ത് കാട്ടുവാനണ്...
ഈ ചരിത്രം ഒന്ന് പഠിക്കുക                                              

ഗോപാല്‍ ഗോഡ്‌സെ, വിഷ്‌ണു കര്‍ക്കരെ, മദന്‍ലാല്‍ പഹ്‌വാ എന്നിവര്‍ ഗാന്ധിവധക്കേസിലെ ശിക്ഷാ കാലാവധി കഴിഞ്ഞ്‌ 1964ല്‍ പുറത്തിറങ്ങി. പൂനയില്‍ അവര്‍ക്കായിട്ടൊരുക്കിയ സ്വീകരണയോഗത്തില്‍ പ്രസംഗിച്ചത്‌ ബാലഗംഗാധര തിലകന്റെ കൊച്ചുമകനും തരുണ്‍ഭാരത്‌ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുമായിരുന്ന ഡോ. ജി.വി. കേത്‌കറാണ്‌. ഗാന്ധി വധിക്കപ്പെടുമെന്നു സംഭവത്തിന്റെ ആറുമാസം മുമ്പുതന്നെ തനിക്കറിയാമായിരുന്നുവെന്നും വിവരം അന്നുതന്നെ ബോംബെ പ്രവിശ്യാ മുഖ്യമന്ത്രിയായിരുന്ന ബി.ജി. ഖേറിനെ അറിയിച്ചിരുന്നുവെന്നും കൊലപാതകം തടയാന്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും കേത്‌കര്‍ വെളിപ്പെടുത്തി. മഹാരാഷ്‌ട്ര നിയമസഭയിലും പാര്‍ലമെന്റിന്റെ ഇരുസഭകളിലും വന്‍ ബഹളമായി. ആഭ്യന്തരമന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദ ഗാന്ധിവധത്തിന്റെ ഗൂഢാലോചന പുനരന്വേഷിക്കാന്‍ ആര്‍.എസ്‌. പാഠക്‌ എന്ന സുപ്രീംകോടതി വക്കീലിനെ ഏകാംഗ കമ്മിഷനായി നിയോഗിച്ചു. കേത്‌കര്‍ അറസ്‌റ്റിലായി. താമസിയാതെ പാഠക്‌ കേന്ദ്ര നിയമമന്ത്രിയായി നിയമിതനായി. അങ്ങനെ 1966ല്‍ സുപ്രീംകോടതിയിലെ റിട്ടയേര്‍ഡ്‌ ജഡ്‌ജി ജീവന്‍ലാല്‍ കപൂര്‍ ഏകാംഗ കമ്മിഷന്റെ തലവനായി. 1969ല്‍ അദ്ദേഹം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമ്പോള്‍ മൊറാര്‍ജി ദേശായി അടക്കം 101 സാക്ഷികളെ വിസ്‌തരിച്ചു കഴിഞ്ഞിരുന്നു. നാനൂറില്‍പരം രേഖകള്‍ പരിശോധിച്ചുനോക്കിയ കമ്മിഷന്‌ പ്രത്യേകിച്ച്‌ ഒന്നുംതന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കേത്‌കര്‍ പൊടിയുംതട്ടി പോകുകയും ചെയ്‌തു. സര്‍ക്കാര്‍ ഖജനാവില്‍നിന്നു ലക്ഷങ്ങള്‍ ചെലവായതു മിച്ചം.
ഇനി ഇത് ദേശീയ കാര്യമല്ലെ എന്ന് പറഞ്ഞ് കയ്യോഴിയുകായണെങ്കില്‍ മറ്റോരു കാര്യം തരാം...
വര്‍ഷങ്ങള്‍ക്കു മുന്‍പാണ്  പ്രമുഖ ചാനലിനു കൊടുത്ത അഭിമുഖത്തില്‍ കേരളഗാന്ധി എന്നറിയപ്പെട്ടിരുന്ന കേളപ്പനെ വകവരുത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ കൊലയില്‍നിന്നു കേളപ്പന്‍ രക്ഷപ്പെട്ടെന്നും നായനാര്‍ വെളിപ്പെടുത്തി. അന്നും കുറെ ബഹളമൊക്കെ നടന്നെങ്കിലും നായനാര്‍ക്കെതിരേ കേസോ നടപടികളോ ഗൂഢാലോചനയുടെ പുനരന്വേഷണമോ ഒന്നും നടന്നില്ല. ആ ക്ലിപ്പ് ഇപ്പോഴും കാണും ഒന്ന് തപ്പിയെടുത്താലോ..?
(മംഗളം പത്രത്തില്‍ വന്ന ലേഖനത്തോട് കടപ്പാട്)

Monday 4 June 2012

ടിന്യയമനില്‍ വീണ ചോരയുടെ നിറവും ചുവപ്പാണ്.........







ഭരണകൂടങ്ങളുടെ അടിച്ചമര്‍ത്തലുകളുടെ ചരിത്രത്തിലെ കറുത്തദിനത്തിന് ഇന്ന് 23 വയസ്സ് . ജനകീയ ചൈനയുടെ അഭിമാന ചത്വരത്തില്‍ ലക്ഷകണക്കിന് യുവാക്കള്‍ കുടിയേറപ്പെടുകയായിരുന്നില്ല. എണ്‍പതിന് ശേഷം ചൈനീസ് യുവത്വത്തിനിടയില്‍ ഉണര്‍ന്ന സ്വാതന്ത്ര ബോധത്തില്‍ നിന്നായിരുന്നു ആ പ്രക്ഷോഭത്തിന്‍റെ പിറവി 1989 എപ്രില്‍ 15ന് അവര്‍ ടിന്യയാമന്‍ ചത്വരം കൈയ്യടക്കി പാട്ടുപാടിയും മുദ്രവാക്യങ്ങളും വിളിച്ച് അവര്‍ സ്വതന്ത്രത്തിനായി മുറവിളി കൂട്ടി എന്നാല്‍ ആദ്യഘട്ടത്തില്‍  ഈ സമരത്തെ പുച്ഛീച്ച് തള്ളിയ ചൈനീസ് ഭരണകൂടം. സമരത്തിന് അന്താരാഷ്ട്രമാനങ്ങള്‍ കൈവരാന്‍ തുടങ്ങിയതോടെയാണ്  ഇതില്‍ ശ്രദ്ധ പതിപ്പിക്കുന്നത്. ജൂണ്‍3 അര്‍ദ്ധ രാത്രിയില്‍ ഉറങ്ങി കിടക്കുന്ന സമരക്കാര്‍ക്കിടയിലേക്ക് ചൈനീസ് പട്ടളം ഇരച്ചുകയറി.ആയിരകണക്കിന് പേരേ അടിച്ചോടിച്ചു. 5000ത്തോളം പേര്‍ ആറസ്റ്റ് ചെയ്യപ്പെട്ടു. എന്നീട്ടും പിരിഞ്ഞു പോകാത്ത ആയിരങ്ങളെ പുറത്താക്കാന്‍ അടുത്ത ദിവസം ചൈനീസ് സര്‍ക്കാര്‍ ഇറക്കിയത് ടാങ്കുകളാണ്.. കൂറ്റന്‍ ടാങ്കുകള്‍ പാഞ്ഞുവരുമ്പോള്‍ അതിന് മുന്നിലേക്ക് എകാനായി എടുത്തുചാടിയ ഒരു പോരാളിയുടെ ദൃശ്യം ഇന്നും ലോകത്തിലെ ജനധിപത്യപോരാട്ടങ്ങളുടെ അവേശകരമായ ദൃശ്യമാണ്. ഈ കലാപത്തില്‍ എത്രപേര്‍ മരിച്ചു എന്നതില്‍ വ്യക്തമായ ഉത്തരം ഇന്നും ലഭിച്ചിട്ടില്ല. അമേരിക്കന്‍ സ്പോണ്‍സര്‍ഷിപ്പില്‍ നടന്ന കലാപ ശ്രമം എന്ന് ടിന്യയാമന്‍ പ്രക്ഷോഭത്തെ കുറിച്ച് ഇന്നും പറയുന്ന ചൈന പിന്നീടും ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ വേട്ടയാടി അതിന്‍റെ ജീവിക്കുന്ന ഉദഹരണങ്ങളാണ് 2010ലെ നോബല്‍ സമ്മാന ജേതാവ് ലീയോ സീയബോയും ഈ അടുത്തക്കാലത്ത് അമേരിക്കയിലെക്ക് കുടിയേറിയ ചൈനീസ് മനുഷ്യവകാശ പ്രവര്‍ത്തകന്‍  ചെന്‍ ഗുങ്ചെനും .         

Saturday 26 May 2012

കൊലപാതകങ്ങളുടെ മണികിലുക്കത്തിന് പിന്നില്‍....


ലോകത്തിന്‍റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍  ചുരുക്കം ജനുസ്സില്‍പെടുന്നവരാണ് ഇവര്‍. ധൈര്യശാലികള്‍ എന്ന വിളിക്കാവുന്ന വര്‍ഗ്ഗം. അതില്‍ വരുന്ന ഒരു പേര് ഹിറ്റ്ലറാണ്. മറ്റൊന്ന് സഖാവ് സ്റ്റാലിന്‍. രാഷ്ട്രീയ പ്രതികാരത്തിന്‍റെ കൊലവിളികള്‍ മുഴക്കിയിട്ടും ഞങ്ങളൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍ പ്രസ്താവനയിറക്കുന്ന സി പി എം നേതാക്കള്‍ക്കിടയില്‍ നിന്ന് ഇത്തരം ഒരു ധീരന്‍ ഇവര്‍ക്കോപ്പം ചേര്‍ക്കാവുന്ന ഒരു പേര് ഉദിച്ചുയര്‍ന്നിരിക്കുന്നു തറവാട്ടില്‍ പിറന്ന ആണ്‍കുട്ടിയായ എം എം മണി (ഞാന്‍ മുകളില്‍ പുകഴ്ത്തിയത് കണ്ട് മുഖം ചുളിക്കരുത്..എത് വിവരം കേട്ടവനും അപദാനം പാടുന്ന ചരിത്ര ദൌത്യം ചിലപ്പോള്‍ സ്വയം എറ്റെടുക്കെണ്ടി വരും..അതേ യാതോരു തരത്തിലും രാഷ്ട്രീയ ബോധമില്ലത്തയാളണ് എം എം മണി ഒരു വട്ടം രണ്ട് വട്ടം മൂന്ന് വട്ടം)


മണിയുടെ പ്രസംഗം കേട്ട ശേഷം ചാടികയറി അഭിപ്രായം പറയും മുന്‍പ് ചില കാര്യങ്ങള്‍ മനസ്സിലാക്കണം.
സിപിഎം മാഹാത്മജിയുടെ അഹിംസാ സിദ്ധാന്തത്തില്‍ അടിയുറച്ച് ശ്രീബുദ്ധനെ ആരാധിച്ചു പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം ഒന്നുമല്ല. കൊല്ലുക, കൊലയ്ക്കു കൊടുക്കുക എന്നിവ പാര്‍ട്ടി പ്രവര്‍ത്തനത്തിന്‍റെയും പാര്‍ട്ടി പരിപാടിയുടെയും ഭാഗമായി കൊണ്ടുനടക്കുന്ന വിപ്ലവപ്രസ്ഥാനമാണ്. "അടിച്ചാല്‍ തിരിച്ചടിക്കും" എന്നു മൈക്ക് കെട്ടി പ്രസംഗിക്കുന്ന നേതാക്കളുള്ള പാര്‍ട്ടിയാണിത്. "ചോരയ്ക്കു ചോര,കണ്ണിന് കണ്ണ്  " എന്ന് മുദ്രാവാക്യം വിളിക്കുന്ന  പാര്‍ട്ടിയാണ്. ഇതറിഞ്ഞിട്ടില്ലാത്ത ആരും കേരളക്കരയില്‍ കണില്ല.  ഒട്ടേറെ സിപിഎമ്മുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ടിവിടെ. ഒട്ടേറെപ്പേരെ സിപിഎമ്മുകാരാലും കൊല്ലപ്പെട്ടിട്ടുമുണ്ടാകാം. ടിപി ചിലപ്പോള്‍ ആ കണ്ണിയില്‍ വരുമായിരിക്കാം.  മരിക്കാന്‍ ഭാഗ്യം കിട്ടാതെ ജീവച്ഛവങ്ങളായി കിടക്കുന്നു. എന്നിട്ടും ഈ പാര്‍ട്ടി ഇവിടെ പ്രവര്‍ത്തിക്കുന്നു, തെരഞ്ഞടുപ്പുകളില്‍ മത്സരിക്കുന്നു, ജയിക്കുന്നു,തോല്‍ക്കുന്നു. പക്ഷെ ഇത്തരം എല്ലവര്‍‌ക്കും അറിയിന്നു അപ്രിയ സത്യം മൈക്ക് കെട്ടിവിളിച്ചു പറയുക എന്ന ഒരിക്കലും ഒരു സാമന്യമനുഷ്യന്‍ കാണിക്കാത്ത പിതൃശൂന്യത കാണിച്ച മണി പാര്‍ട്ടിക്ക് വേണ്ടി സ്വന്തം ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്ന എറ്റവും വലിയ സഹായം ചെയ്ത് കഴിഞ്ഞു.

പഴയ വി.എസ് ഗ്രൂപ്പിലെ അംഗമാണ് മണി. ബുള്‍ഡോസര്‍ മാന്തി മാന്തി വന്നപ്പോള്‍ ഗ്രൂപ്പ് മാറിയ വിദ്വാന്‍. ആങ്ങനെയുള്ള എം.എം. മണി. ഇപ്പോള്‍ പറഞ്ഞിരിക്കുന്ന അരുംകൊലകള്‍ എതുകാലത്ത് നടന്നതാണെന്ന് ഒര്‍ക്കുക.  ഒരാളെ വെടിവച്ചു കൊന്നു, ഒരാളെ തല്ലിക്കൊന്നു, ഒരാളെ കുത്തിക്കൊന്നു... ഇതൊക്കെ നടന്നപ്പോള്‍ വിഎസ്  എവിടെയായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും വിഎസ്സ് സംസ്ഥാന സെക്രട്ടറിയായിരുന്നു അന്ന്. അന്നൊക്കെ വിഎസ്സിന്‍റെ അടുത്ത ആളായിരുന്നു മണി എന്നോര്‍ക്കുക..! ഒരുപക്ഷെ ബുദ്ധിമാനായ മണിയും ഔദ്യോഗിക പക്ഷം എന്ന് അറിയപ്പെടുന്ന വിഭാഗം നടത്തിയ ഒരു ഗുഢതന്ത്രമാണ് ഈ വെളിപ്പെടുത്തല്‍ എന്നും സംശയിക്കാം. ഈ വെളിപ്പെടുത്തല്‍ നടത്തിയത് വിഎസ്സിനെക്കൂടി കൊലക്കേസില്‍ വലിച്ചിടാനുള്ള ശ്രമമായും ഇത് സംശയിക്കാം.   പാര്‍ട്ടിയില്‍ വിഎസ്സിന്‍റെ കാലത്തും കൊലകള്‍ ധാരാളം നടന്നിട്ടുണ്ട് എന്നതാണ്  പരിശോധിച്ചാല്‍ മണി പറഞ്ഞതിന്‍റെ യഥാര്‍ത്ഥ പൊരുള്‍....! ഇപ്പോള്‍ ടിപി വധം വഴി പിണറായിയെ ലക്ഷ്യമിടുന്നവര്‍ക്ക് ഒരു സന്ദേശം നല്‍കുന്നുണ്ട് മണി.പോലീസ് ചോദ്യം ചെയ്യുമ്പോള്‍ ഇതൊക്കെ വിഎസ്സിനും അറിയാമായിരുന്നു എന്ന് മണി പറഞ്ഞുപോയാല്‍...! അയ്യോ..!

ഇനി വിഎസ്സിനോട് ചിലവാക്കുകള്‍....
അച്യൂതാനന്ദന്‍ ഇപ്പോള്‍ അഖില കമ്യൂണിസ്റ്റ് തിരുത്തല്‍ വാദിയാണല്ലോ , അദ്ദേഹത്തിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ആദ്യം കഴിഞ്ഞകാല സിപിഎം കൊലപാതകങ്ങള്‍ക്കെല്ലാം ഞാനടക്കമുള്ള ജനങ്ങളോട് മാപ്പ് ചോദിക്കണം.എന്നിട്ട് മതി സഖാവേ തിരുത്തല്‍ വാദം. ചന്ദ്രശേഖരന്‍റെ വധം മാത്രമല്ല കൊലപാതകം അപലപിക്കുന്ന അപഹാസ്യമായ നിലപാട് നിര്‍ത്തട്ടെ. ഒരു പാട് രാഷ്ട്രീയ കൊലപാതകങ്ങള്‍ മുന്‍പും നടന്നിട്ടുണ്ട്. അതൊന്നും കണ്ട് രോഷം വരാത്ത ഈ മനുഷ്യന്‍റെ ഇപ്പോഴത്തെ രോഷത്തില്‍ എനിക്ക് സംശയമുണ്ട്‌. അവരുടെയൊക്കെ കുടുംബങ്ങളോട് ക്ഷമ ചോദിക്കാന്‍ ധൈര്യമുണ്ടോ  വിഎസ്സിന് ?  ഒരാളെപ്പോലും ഞാന്‍ കൂടി ഉള്‍പ്പെടുന്ന ഈ പാര്‍ട്ടി ഇനി കൊല്ലില്ല എന്ന് പ്രഖ്യാപിച്ചിട്ട് ആകട്ടെ തിരുത്തല്‍ വാദം  സഖാവേ.!

Thursday 24 May 2012

വധം..വധനുവധം


തിരോധാനങ്ങള്‍,തിരസ്കാരങ്ങള്‍,ത്യാഗങ്ങള്‍ എന്നിവയുടെ അപ്പുറവും ഇപ്പുറവും ചരിത്രത്തെ കുറ്റികെട്ടിയിരിക്കുന്ന ഒരു രാഷ്ട്രീയ ചരിത്രമാണ് ഇത്രകാലമായി കേരളത്തിനുള്ളത് .ടി.പി ചന്ദ്രശേഖരന്‍ എന്ന കമ്യൂണിസ്റ്റിന്‍റെ മരണവും ഇത്തരം ഒരു വെളിച്ചത്തില്‍ എടുക്കുക. കേരളത്തില്‍ നടന്ന എറ്റവും ക്രൂരമായ കൊലപാതകം എന്നതില്‍ യാതൊരു തര്‍ക്കവും ഇല്ല. ഇരുട്ടില്‍ ഒളിച്ചിരിക്കുന്ന മരണത്തിന്‍റെ കാലോച്ച എന്നത് പഴയോരു പ്രയോഗമാണ് എന്നാലും അത് തേടിയെത്തിയ കമ്യൂണിസ്റ്റ് ധീരനാണ് ടി.പി. വ്യക്തിപരമായ ഒരു ഓര്‍മ്മ കഴിഞ്ഞ വര്‍ഷമാണ് ഇന്‍റര്‍ സിറ്റി എക്സ്പ്രസിന് കൊച്ചിയിലേക്ക് വരുമ്പോള്‍ വടകരയില്‍ നിന്ന് കോഴിക്കോടിന് പോകാന്‍ കയറിയ മനുഷ്യനെ ഞാന്‍ പരിചയപ്പെട്ടിരുന്നു. എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചു ജേര്‍ണലിസം പഠിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ പരിചയമുള്ള ചില ജേര്‍ണലിസ്റ്റുകളുടെ വിശേഷങ്ങള്‍ പങ്കുവച്ചു. ആ ചെറിയ പരിചയത്തില്‍ ഇത്രയും ഊഷ്മളമായി സംസാരിച്ച ആ വ്യക്തി ഒരിക്കലും കമ്യൂണിസ്റ്റാകതിരിക്കാന്‍ സാധിക്കില്ല...കുലംകുത്തിയല്ല..
         
          വൈകിയ കുറിപ്പ് എന്ന് തോന്നാം പക്ഷെ കേള്‍ക്കുകയായിരുന്നു ഇത്രനാള്‍ ടി.പിയുടെ ജീവന്‍ ഇല്ലതാക്കിയതിന് ശേഷം ചുറ്റും എന്ത് സംഭവിക്കുന്നു എന്ന് മനസ്സിലാക്കുകയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ എറ്റവും വലിയ പ്രതിസന്ധി എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന വാചകം. സത്യം തന്നെയാണ് എവിടെയോ ഉയരുന്ന വാക്കുകള്‍ ഉദ്ധരിച്ചാല്‍ ചോരച്ചാലുകള്‍ നീന്തി കയറിയ പ്രസ്ഥാനം ഒടുക്കം ഒരു കമ്യൂണിസ്റ്റിന്‍റെ രക്തത്തില്‍ ഒലിച്ചുപൊകുന്ന കാഴ്ച കാണേണ്ടി വരുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന സംശയം.അത്തരത്തില്‍ ഒന്ന് സംഭവിക്കാതിരിക്കട്ടെ എന്ന് ആശിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍.
       
             ടി.പി വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ല എന്ന കാര്യം വീണ്ടും വീണ്ടും അവര്‍ത്തിക്കുന്നുണ്ട് സിപിഎം അങ്ങനെയെങ്കില്‍ ഇതിന്‍റെ യാഥാര്‍ത്ഥ്യം പുറത്ത് വരേണ്ടത് പാര്‍ട്ടിയുടെ ആവശ്യമാണ്. അതിനാല്‍ തന്നെ പാര്‍ട്ടി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക സത്യം പുറത്തുകൊണ്ടു വരാന്‍ കേരളത്തിലെ എറ്റവും വലിയ പാര്‍ട്ടിക്ക് കഴിയട്ടെ. അല്ലാതെ ആ സമയത്ത് എന്തിനും വിളിച്ചാല്‍ കിട്ടുന്ന ഒരു കൂട്ടം അണിയെ വച്ച് ശക്തി പ്രകടനം നടത്തിയിട്ടും, അന്വേഷണം നടത്തുന്നവരെ പുലയാട്ട് പറഞ്ഞിട്ടും കാര്യമില്ല. മാധ്യമങ്ങള്‍ പോലീസ് ഭാഷ്യം എന്ന രീതിയില്‍ പ്രക്ഷേപണം ചെയ്യുന്ന കാര്യങ്ങള്‍ വാസ്തവവിരുദ്ധം എന്ന് പാര്‍ട്ടിക്ക് തോന്നുന്നുവെങ്കില്‍ തീര്‍ച്ചയായും കോടതിയെ സമീപിക്കുക അതിന് തടയിടുക.
                 
         പിന്നെ എതുകാലത്തും പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിക്ക് ഇട്ട് കൊട്ടുവാനായി പിറന്ന ജന്മങ്ങള്‍ ഒത്തിരിയുണ്ട് അതിനാല്‍ തന്നെ അവരുടെ വാക്കുകള്‍ എന്തിന് ശ്രദ്ധിക്കണം. ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ക്ക് മുകളില്‍ ഒടുക്കം ബര്‍ലിനില്‍ പറന്ന് കളിച്ചത് സോവിയറ്റ് ചെങ്കോടിയാണെന്ന ചരിത്രം പാര്‍ട്ടിക്ക് ഊര്‍ജമാക്കുവാന്‍ സാധിക്കണം. ഇത്രയും പറഞ്ഞത് സാക്ഷാല്‍ പിണറായി മുതല്‍ എളംമരം കരീം വരെ പറഞ്ഞതില്‍ സത്യം ഉണ്ട് എന്ന ധാരണയിലാണ് അത് അങ്ങനെയല്ല എന്ന് കാലം തെളിയിച്ചാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കം പിണറായി പാറപ്പുറത്തു തുടങ്ങി പിണറായി സെക്രട്ടറിയില്‍ അവസാനിച്ചു എന്ന് ചരിത്രം പറയും.
                 
            ഇനി വിഎസ്സ് അദ്ദേഹം എപ്പോളും കൊതിപ്പിക്കും..കൊതിപ്പിച്ച്..കൊതിപ്പിച്ച് ആളെ റോട്ടിലിറക്കും രണ്ട് മുദ്രവാക്യം വിളിപ്പിക്കും..കടം വാങ്ങി ഫ്ലെക്സ് അടിപ്പിക്കും ഒടുക്കം ജാഥ നീങ്ങാം എന്ന് പറഞ്ഞപ്പോള്‍ വിഎസ്സ് വീട്ടിലോ..ആലുവ ഗസ്റ്റ്ഹൌസിലോ ഇരിപ്പുണ്ടാകും. റോട്ടിലിറങ്ങിയവര്‍ ഒടുക്കം റോട്ടില്‍ തന്നെ...പ്രതീക്ഷയും വഴിയോരത്ത് തൂങ്ങുന്ന ഫ്ലക്സും മാത്രം ബാക്കി. സഖാവ് ടിപിയും അങ്ങനെ റോട്ടിലിറങ്ങിയ ഒരു വ്യക്തിയാണെന്ന് ധീരനായ വിഎസ്സ് ഒര്‍ക്കുന്നുണ്ടാകും എന്ന് കരുതാം.
            കോണ്‍ഗ്രസുകാരുടെ സ്നേഹം കാണുമ്പോള്‍ പേടിയാകുന്നു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. നെയ്യാറ്റിന്‍ കരയില്‍ കരകയറാന്‍ അവര്‍ ടിപിയുടെ വിപ്ലവത്തിനെ കൂട്ടുപിടിക്കുകയായിരുന്നു അതിനെ ഞാന്‍ എതിര്‍ക്കും കാരണം നാലുകാശിന് മറുകണ്ടം ചാടിയവന്‍റെ വോട്ടിനായി വടകര മണ്ഡലം വച്ചു നീട്ടിയിട്ടു പുല്ലുപൊലെ വലിച്ചെറിഞ്ഞ സഖാവിന്‍റെ പേര് ഉപയോഗിക്കാന്‍ നിങ്ങളുടെ കോണ്‍ഗ്രസിന് ആയിരം കാതങ്ങള്‍ ഇനിയും താണ്ടുവാനുണ്ട്.
           
ഒഞ്ചിയം
         കമ്യൂണിസ്റ്റ് ആശയത്തിന്‍റെ പേരില്‍ വ്യക്തമായ പരിവാടിയുടെ പേരില്‍ ലോകത്തിന്‍റെ ഒരു ഭാഗത്തും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉയര്‍ന്ന് വരാത്ത കാലത്ത് ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് രൂപം നല്‍കിയവരാണ് ടിപിയും സംഘവും. മണ്ടോടി കണ്ണന്‍ സ്വന്തം രക്തം കൊണ്ട് രക്തപതാക വരച്ച ഒഞ്ചിയത്തിന്‍റെ പുഴംകര മണ്ണില്‍ നിന്നും കടത്തനാട് വീര്യവുമായി ഉദിച്ച പ്രസ്ഥാനം. അത് അര്‍ക്കെങ്കിലും തലവേദനയായി മാറിയെങ്കില്‍ അവര്‍ അതിനെ നശിപ്പിക്കാന്‍ നടത്തിയ നിഷ്ഠൂരതയാണ് ടിപിയുടെ വധം. അതിനാല്‍ തന്നെ കാലം ആ സത്യം പുറത്തുകൊണ്ടു വരും
ഈ കേസില്‍ മാധ്യമങ്ങള്‍ക്ക് അനുകൂലമായും പ്രതികൂലമായും വിമര്‍ശനങ്ങള്‍ ഉയരുന്നു എന്‍റെ അഭിപ്രായത്തില്‍ ഒരു വാചകം മാത്രമേ ഉള്ളൂ..ഞങ്ങളോളം സഹിഷ്ണുക്കള്‍ ഈ ഭൂമുഖത്തെങ്ങുമില്ല. അതംഗീകരിക്കുക! ഇല്ലെങ്കില്‍ തലമണ്ട ഞങ്ങളെറിഞ്ഞുടക്കും. (We are the most tolerant people on earth. Accept it! otherwise, we will smash your face)
 
 

Monday 7 May 2012

അമീര്‍ ചോദിക്കുന്നു ''ഞായറാഴ്ച എന്താ പരുവാടി''




ഒരു ഞായറാഴ്ച പനി പിടിച്ച് വീട്ടില്‍ കിടക്കുമ്പോള്‍ പ്രത്യേകിച്ച് പണിയൊന്നും ഇല്ലല്ലോ..പതിവ് പരുവാടി ടിവി കാണുക..
ഞായറാഴ്ചത്തെ ടിവി കാണലിന് ഒരു പ്രത്യേകതയുണ്ട്..സോറി ഒരു നോസ്റ്റാള്‍ജിക്ക് മൂഡുണ്ട്...
കളി മടുത്ത (അല്ലെങ്കില്‍ കാലം മടുപ്പിച്ച) ഒരു തലമുറ ടിവിക്ക് മുന്നിലേക്ക് പറിച്ചു നടപ്പെട്ട കാലത്തിന്‍റെ തുടക്കമായിരുന്നു അത് ഞായറാഴ്ചകള്‍ ടിവി കാഴ്ചകളുടെതായി മാറിയ കാലം രാമയണവും,മഹാഭാരതവും കഴിഞ്ഞ് ശ്രീ കൃഷ്ണയില്‍ എത്തിയിരുന്നു ഒപ്പം ഒരു ശക്തിമാനും.....
അതോക്കെ ഒരു കാലം.
ഇനി കാര്യത്തിലേക്ക് വരാം ആമീര്‍ ഖാന്‍ എന്ന ചലച്ചിത്രത്ത താരത്തെ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത് ലഗാന്‍ എന്ന ചിത്രം മുതലാണ് തുടര്‍ന്ന് ആമീര്‍ ചെയ്ത വേഷങ്ങള്‍ സാധരണ ബോളിവുഡ് നടന്മാര്‍ ചെയ്യുന്നതില്‍ ഒരു വ്യത്യസ്ഥത പൂര്‍ണ്ണമായും പാലിച്ചിരുന്നു. കൂടാതെ സാധരണമായ ബോളിവുഡ് സ്വയം പുകഴ്ത്തല്‍ വേദികളില്‍..അവാര്‍ഡ് നൈറ്റുകള്‍ എന്നിവയില്‍ ഒന്നും ആമീര്‍‌ ഉണ്ടായിരുന്നില്ല. പക്ഷെ നര്‍മ്മദാ സമരവേദിയിലും അഴിമതിവിരുദ്ധ പോരാട്ട വേദിയിലും കാണുവാനും സാധിച്ചു....
പ്ലാച്ചിമടയില്‍ കോളഭീമനെ തോല്‍പ്പിച്ചപ്പോള്‍ അതിന്‍റെ എതിര്‍ വശത്തുണ്ടായിരുന്ന ആമീറിനോട് ദേഷ്യവും തോന്നിയിട്ടുണ്ട്.....
അപ്പോഴാണ് നാട്ടുകാരേ കോടീശ്വരന്മാരക്കാനും,സ്വന്തം മകളുടെ പ്രായം ഉള്ളവരോപ്പം ഡാന്‍സ്സ് കളിക്കാനും പ്രൈഡ് ഓഫ് സ്റ്റേറ്റ് തുടങ്ങിയ അവര്‍ഡുകള്‍ വാങ്ങുവാനും നടക്കുന്ന താര നക്ഷത്രങ്ങളുടെ കൂട്ടത്തിലേക്കാണോ ആമീറും എന്ന് തോന്നിക്കുന്ന വിധം ആമീര്‍ അത് പ്രഖ്യാപിച്ചത്. ഒരു ടെലിവിഷന്‍ പരിവാടി താനും തുടങ്ങുന്നു  ...
എന്നാല്‍ അവതരണ ഗാനത്തിലും മറ്റും പുലര്‍ത്തിയ പുതുമ പുതിയ മാറ്റം എന്നതിലേക്ക് വിരല്‍ ചൂണ്ടലായി മാറിയിരുന്നു....പിന്നീടു ചില തീരുമാനങ്ങള്‍ ദൂരദര്‍ശനില്‍ കൂടി പരിവാടി സംപ്രേക്ഷണം ചെയ്യും..ഇങ്ങനെ ചിലത്...പക്ക പ്രഫഷണലായ ആമീരിന്‍റെ കയ്യില്‍ ഇത്തരം നമ്പറുകള്‍ കുറേ ഉണ്ട് എന്നത് മറ്റോരു കാര്യമായതിനാല്‍ അതില്‍ അധികം ശ്രദ്ധ പതിപ്പിക്കണം എന്ന് തോന്നിയിട്ടുമില്ല....
പക്ഷെ സമയം കേട്ടപ്പോഴാണ് ആ മുകളില്‍ പറഞ്ഞ നോസ്റ്റള്‍ജിക്ക് മൂഡ് കിട്ടിയത്....
 'സത്യമേവ ജയതേ' കണ്ടു. അടുത്തകാലത്ത് ഒരു സാമൂഹിക വിഷയത്തെ ഇത്രയും നന്നായി ചര്‍ച്ച ചെയ്യാനും,അപഗ്രഥിക്കാനും രാത്രികാല ചര്‍ച്ച സദസ്സുകള്‍ നടത്തുന്ന ഒരു വാര്‍ത്ത ചാനലിനും കഴിഞ്ഞിട്ടില്ല എന്ന കാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു. കേരളത്തിന്‍റെ പ്രതലത്തില്‍ നിന്ന് ആലോചിക്കുമ്പോള്‍ നമ്മുടെ സാമൂഹികന്തരീക്ഷത്തെ സ്വാദീനിക്കുന്ന വിഷയമല്ല പെണ്‍ ഭ്രൂണഹത്യ.എന്നാല്‍ അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥമായ ഒരു അവസ്ഥയിലാണ് ഉത്തരേന്ത്യയും മറ്റും.വിദ്യസമ്പന്നമായ ഒരു ജനത തന്നെ ഇത്തരം ഒരു മഹാവിപത്തിന് കൂട്ടുനില്‍ക്കുന്നു എന്ന സത്യം ആമീര്‍ കാട്ടിതരുന്നുണ്ട്. ഒപ്പം കാലം നടത്തിയ പോരാട്ടത്തിലൂടെ ഇത്തരം വിപത്ത് അതിജീവിച്ച പഞ്ചാബ് ഗ്രാമത്തിന്‍റെ ഉദഹരണത്തില്‍ നിന്ന് നമ്മുക്ക് ഒരു പ്രത്യശയും നല്‍കുന്നുണ്ട് ആമീറിന്‍റെ 'സത്യമേവ ജയതേ'.
പിന്നെ പെണ്ണുകെട്ടാന്‍ കഴിയാതെ 'പുരനിറഞ്ഞ്' നില്‍ക്കുന്ന ഹരിയാനയിലെ യുവക്കളേ കാണിച്ചപ്പോള്‍ ഞാന്‍ ഒരു കാര്യം ഓര്‍ത്തു...
4-5 വര്‍ഷം മുന്‍പാണ് എന്‍റെ ബന്ധുവായ ഒരു ചേച്ചിയെ ഒരു ഹരിയാനയിലെ ജന്മി കല്ല്യാണം കഴിച്ചു. ഇങ്ങോട്ടു കൊണ്ടുപോകുകയും ചെയ്തു പക്ഷെ അവര്‍ക്ക് അവിടെ നേരിടേണ്ടി വന്ന പീഡനങ്ങള്‍ ക്രൂരമായിരുന്നു.കല്ല്യാണം കഴിക്കാന്‍ കഴിയാത്ത മറ്റുള്ള കുടുംബത്തിലെ പുരുഷന്മാരയിരുന്നു ദുരിതങ്ങള്‍ എറെ സൃഷ്ടിച്ചത് നാട്ടില്‍ തിരിച്ചെത്തിയ അവര്‍ പറഞ്ഞിട്ടുണ്ട്........
മനുഷ്യകടത്ത് എന്നത് ആഭ്യന്തരമായ മനുഷ്യകച്ചവടം എന്ന നിലയിലേക്ക് തരം താണുന്ന രീതിയിലാണ് ഈ വിഷയങ്ങള്‍ പരിണമിക്കുന്നതെന്ന് നാം ഞെട്ടലോടെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇതിനോപ്പം ഭ്രൂണഹത്യയെ ശക്തമായി നേരിട്ട മാധ്യമ പ്രവര്‍ത്തകരുടെ അനുഭവം കൂടിയാകുമ്പോള്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ കുറ്റവാളിക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ എത്രവലുതാണെന്ന് തെളിയിക്കുന്നു.....
കാലത്തിന്‍റെ മാറ്റോലി എന്നതായിരിക്കാം ചിലപ്പോള്‍ ഈ പുതിയ നീക്കത്തിന് നല്‍കേണ്ട പേര്,  'സത്യമേവ ജയതേ'. അവസാനിച്ച ഉടന്‍ അതിന്‍റെ വെബ്ബ് സെറ്റ് ഓവര്‍ ട്രാഫിക്കാല്‍ തകര്‍ന്നത്. വിവിധ ഭാഷകളിലും ദൂരദര്‍ശനിലും നടത്തുന്ന പ്രക്ഷേപണമാണ് ഇതിന് ഒറ്റ എപ്പിസോഡില്‍ ഇത്രയും ജനപ്രീതി നല്‍കിയത്.......
വൈകീട്ട് എന്താ പരുവാടി എന്ന് ചോദിച്ച് നടക്കുന്ന നമ്മുടെ താരരാജക്കന്മാര്‍ക്ക്....
ആമീറിന്‍റെ രീതിയില്‍ ഒന്നു മാറ്റി ചോദിച്ചുടെ ഞായറാഴ്ച എന്താ പരുവാടി..?