Monday, 4 June 2012

ടിന്യയമനില്‍ വീണ ചോരയുടെ നിറവും ചുവപ്പാണ്.........







ഭരണകൂടങ്ങളുടെ അടിച്ചമര്‍ത്തലുകളുടെ ചരിത്രത്തിലെ കറുത്തദിനത്തിന് ഇന്ന് 23 വയസ്സ് . ജനകീയ ചൈനയുടെ അഭിമാന ചത്വരത്തില്‍ ലക്ഷകണക്കിന് യുവാക്കള്‍ കുടിയേറപ്പെടുകയായിരുന്നില്ല. എണ്‍പതിന് ശേഷം ചൈനീസ് യുവത്വത്തിനിടയില്‍ ഉണര്‍ന്ന സ്വാതന്ത്ര ബോധത്തില്‍ നിന്നായിരുന്നു ആ പ്രക്ഷോഭത്തിന്‍റെ പിറവി 1989 എപ്രില്‍ 15ന് അവര്‍ ടിന്യയാമന്‍ ചത്വരം കൈയ്യടക്കി പാട്ടുപാടിയും മുദ്രവാക്യങ്ങളും വിളിച്ച് അവര്‍ സ്വതന്ത്രത്തിനായി മുറവിളി കൂട്ടി എന്നാല്‍ ആദ്യഘട്ടത്തില്‍  ഈ സമരത്തെ പുച്ഛീച്ച് തള്ളിയ ചൈനീസ് ഭരണകൂടം. സമരത്തിന് അന്താരാഷ്ട്രമാനങ്ങള്‍ കൈവരാന്‍ തുടങ്ങിയതോടെയാണ്  ഇതില്‍ ശ്രദ്ധ പതിപ്പിക്കുന്നത്. ജൂണ്‍3 അര്‍ദ്ധ രാത്രിയില്‍ ഉറങ്ങി കിടക്കുന്ന സമരക്കാര്‍ക്കിടയിലേക്ക് ചൈനീസ് പട്ടളം ഇരച്ചുകയറി.ആയിരകണക്കിന് പേരേ അടിച്ചോടിച്ചു. 5000ത്തോളം പേര്‍ ആറസ്റ്റ് ചെയ്യപ്പെട്ടു. എന്നീട്ടും പിരിഞ്ഞു പോകാത്ത ആയിരങ്ങളെ പുറത്താക്കാന്‍ അടുത്ത ദിവസം ചൈനീസ് സര്‍ക്കാര്‍ ഇറക്കിയത് ടാങ്കുകളാണ്.. കൂറ്റന്‍ ടാങ്കുകള്‍ പാഞ്ഞുവരുമ്പോള്‍ അതിന് മുന്നിലേക്ക് എകാനായി എടുത്തുചാടിയ ഒരു പോരാളിയുടെ ദൃശ്യം ഇന്നും ലോകത്തിലെ ജനധിപത്യപോരാട്ടങ്ങളുടെ അവേശകരമായ ദൃശ്യമാണ്. ഈ കലാപത്തില്‍ എത്രപേര്‍ മരിച്ചു എന്നതില്‍ വ്യക്തമായ ഉത്തരം ഇന്നും ലഭിച്ചിട്ടില്ല. അമേരിക്കന്‍ സ്പോണ്‍സര്‍ഷിപ്പില്‍ നടന്ന കലാപ ശ്രമം എന്ന് ടിന്യയാമന്‍ പ്രക്ഷോഭത്തെ കുറിച്ച് ഇന്നും പറയുന്ന ചൈന പിന്നീടും ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ വേട്ടയാടി അതിന്‍റെ ജീവിക്കുന്ന ഉദഹരണങ്ങളാണ് 2010ലെ നോബല്‍ സമ്മാന ജേതാവ് ലീയോ സീയബോയും ഈ അടുത്തക്കാലത്ത് അമേരിക്കയിലെക്ക് കുടിയേറിയ ചൈനീസ് മനുഷ്യവകാശ പ്രവര്‍ത്തകന്‍  ചെന്‍ ഗുങ്ചെനും .         

No comments:

Post a Comment