Monday 3 September 2012

പാപ്പീലോ ബുദ്ധയും....ദളിത് രാഷ്ട്രീയവും...(സാമൂഹ്യ ഷണ്ഡത്വം)


രു മുന്‍കൂര്‍ ജാമ്യത്തോടെ തുടങ്ങാം...
ഞാന്‍ ദളിതനല്ല
നക്സലേറ്റല്ല...
പാപ്പീലോ ബുദ്ധ എന്ന ചിത്രവും കണ്ടിട്ടില്ല....
സര്‍വ്വോപരി വാര്‍ത്തകള്‍ വിഴുങ്ങുന്നവനും അല്ല...
എന്നീട്ടും ഇന്ന് കണ്ട വാര്‍ത്തയില്‍ നിന്നു തുടങ്ങേണ്ടിയിരിക്കുന്നു..പാപ്പീലോ ബുദ്ധ എന്ന ചിത്രത്തിന് കേന്ദ്ര സെന്‍സറിംങ് ബോര്‍ഡ് അനുമതി നിഷേധിച്ചു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു
എന്താണ് ഈ ചിത്രത്തിന്റെ പ്രശ്നം എന്നത് അറിയാനുള്ള ആകാംക്ഷയ്ക്കുമപ്പുറം മറ്റെന്തോ ആ ചിത്രത്തിന് പിന്നിലുണ്ട് എന്നത് തന്നെയാണ് പ്രധാനമായും ഈ വാര്‍ത്ത ആദ്യം ഉണ്ടാക്കിയ ചിന്ത
കേരളത്തിന്റെ ദളിത് പാശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ് ഉന്നയിച്ചിരുന്ന മുഖ്യ ആക്ഷേപം മഹാത്മ ഗാന്ധിയെ അപമാനിച്ചു എന്നുള്ളതാണ്...
അപമാനിച്ചു എന്നതിനപ്പുറം വിമര്‍ശിക്കാനുള്ള സ്വതന്ത്രമായി എടുക്കാവുന്ന ഒരു വിഷയത്തെ എങ്ങനെ രാഷ്ട്രപിതാവിനെ അപമാനിക്കലാകും...
മീന കന്തസ്വാമിയുടെ ഒരു കവിതയ്ക്ക് എതിരെയും ചില ഗാന്ധി പ്രേമികള്‍ ഭീഷണി മുഴക്കിയത് ഓര്‍ക്കുക..
ആസാധരണമായ വ്യക്തി പ്രഭാവം സൂക്ഷിക്കുകയും അത് രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുകയും ചെയ്ത വ്യക്തിയാണ് മഹാത്മ ഗാന്ധി എന്നതില്‍ തര്‍ക്കമില്ല..പക്ഷെ അതിനാല്‍ വിമര്‍ശ്ശനങ്ങള്‍ക്ക്
അതീതനാണ് അദ്ദേഹം എന്ന അഭിപ്രായം ഇല്ല. ജീവിതം തന്നെ സ്വന്തം സന്ദേശമായി സമര്‍പ്പിച്ചുട്ടുള്ള ഗാന്ധി അത്യന്തികമായി ഒരു വിമര്‍ശനത്തിനുള്ള അവസരം കൂടിയാണ് നല്‍കിയിരിക്കുന്നത് എന്ന്  ഇരുട്ടത്ത് ചലച്ചിത്രം കാണുന്ന സെന്‍സര്‍ പുലിക്ക്  എന്തെ മനസ്സിലാകത്താത്.......

എന്തിരുന്നാലും ഇത് അത്രചെറിയ കാര്യമായി കാണുവാന്‍ തല്‍കാലം താല്‍പ്പര്യപ്പെടുന്നില്ല കാരണം ദളിത് സ്വത്യം എന്നതിനെ എന്തെന്നില്ലാത്ത തരത്തിലുള്ള കടന്നാക്രമണം ഇപ്പോള്‍ നടക്കുന്നുണ്ട്. മുഖ്യധാരയുടെ ഏമേര്‍ജിങ്ങ് ചര്‍ച്ചയോളം വരില്ലാത്തതിനാല്‍ എന്തോ ഇത്തരം ഉച്ചനീചത്വങ്ങള്‍ 'ചര്‍ച്ചിക്ക'പ്പെടുന്നില്ല...എവിടെയും ദളിത് വേട്ടയുടെ എറ്റവും വലിയ വെളിപ്പെടുത്തല്‍ വന്നത് ഈ അടുത്തക്കാലത്താണ് അത് ആരോക്കെ ചര്‍ച്ചചെയ്യപ്പെട്ടു എന്ന്  അറിയില്ല...

''കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് കേരളം ഏറെ ആഘോഷിച്ച സംഭവമാണ് വര്‍ക്കലയിലെ കൊലപാതകവും ദളിത് തീവ്രവാദമെന്ന വാക്കും. തീവ്രവാദത്തെക്കുറിച്ച് പറയാന്‍ ഭരണകൂടത്തിനും മാധ്യമങ്ങള്‍ക്കും എന്നും നൂറ് നാവാണ്. എതിര്‍ ശബ്ദങ്ങളെ തീവ്രവാദമെന്ന് മുദ്രകുത്തി അടിച്ചമര്‍ത്തുന്നതാണ് രീതി. ആടിനെ പട്ടിയാക്കുക പിന്നീട് തല്ലിക്കൊല്ലുക. തീവ്രവാദത്തിന്റെ നിറം പിടിപ്പിച്ച കഥകള്‍ക്കിടയില്‍ യഥാര്‍ത്ഥ ഭീകരവാദികള്‍ രക്ഷപ്പെടുന്നു.

2009 സെപ്തംബര്‍ 23ന് പുലര്‍ച്ചെ ശിവപ്രസാദെന്ന നിരപരാധിയെ ഒരുപറ്റം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തി. തുടര്‍ന്ന് ഇന്ത്യകണ്ട ഏറ്റവും ക്രൂരമായ ദലിത് വേട്ടയക്ക് തുടക്കം കുറിക്കുകയായിരുന്നു. ഭരണകൂടത്തിന്റെ ആശീര്‍വാദത്തോടെ പോലീസിന്റെ കാര്‍മ്മികത്വത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങള്‍ അതിന് ചൂട്ടുപിടിച്ചു. പൊടിപ്പും തൊങ്ങലും വച്ച് ദലിതരോടുള്ള അറപ്പും വെറുപ്പും വാര്‍ത്തകളിലൂടെ പുറത്തുവന്നു.

രണ്ടുവര്‍ഷത്തിനിപ്പുറം കൊലപാതകത്തെക്കുറിച്ചും ദളിത് തീവ്രവാദത്തെക്കുറിച്ചും അന്വേഷിക്കുമ്പോള്‍ ഞെട്ടിക്കുന്ന വസ്തുതകളാണ് വ്യക്തമാകുന്നത്. ഇടതു സഖാക്കളും ശിവസേനയും മാധ്യമപ്രവര്‍ത്തകരും പോലീസും ചേര്‍ന്നൊരുക്കിയ ഗൂഢാലോചനയുടെ ഇരകളായിരുന്നു ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് എന്ന സംഘടന.'' 

http://www.doolnews.com/baiju-john-on-medias-and-cpim-ajenda-to-curtail-dhrm-malayalam-news-687.html
ഈ വെളിപ്പെടുത്തല്‍ ഈ ലിങ്കില്‍ വായിക്കാം.......


തീര്‍ത്തും തീപിടിപ്പിക്കാവുന്ന ഈ വിഷയം എവിടെയും പിന്നെ ഉന്നയിക്കപ്പെട്ട് കണ്ടില്ല
കേരളത്തിലെ ദളിതുകളെ മുഖ്യധാരയില്‍ നിന്ന് ഒഴിച്ചുനിര്‍ത്തുന്നതിന് സകല രാഷ്ട്രീയ-സാമൂഹിക പാര്‍ട്ടികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നത് ആദ്യമായിട്ടൊന്നുമല്ല...എങ്കിലും ഈ വാര്‍ത്തയ്ക്കും ശിവപ്രസാദിന്റെ കൊലപാതകത്തിനും നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ പുതിയൊരു രാഷ്ട്രീയമാനം ഉണ്ട്...അത് തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ടതായിരുന്നു..നിര്‍ഭാഗ്യം എന്നും കൂടപ്പിറപ്പായ ഒരു തലമുറയ്ക്ക് ലഭിച്ച തിരസ്കാരത്തിന്‍റെ ഏടില്‍ മറ്റോന്നായി മാത്രം ഇത് പരിണമിച്ചു.....

ഇതും കഴിഞ്ഞു റെയില്‍ പാളത്തില്‍ കണ്ടോരു ബോംബായിരുന്നു അടുത്ത വിഷയം. തീര്‍ത്തും പറഞ്ഞാല്‍ ഒരു നനഞ്ഞ പടക്കം. അതിനും ദളിത് ഭീകര വാദത്തിന്‍റെ ചമല്‍ക്കാരങ്ങള്‍ നല്‍കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് അരങ്ങേറിയത്. നാണമില്ലാതെ ദളിത് തീവ്രവാദി ബന്ധം വാര്‍ത്തയാക്കിയ ദേശീയ പത്രക്കാരന്‍റെ  വെളുത്തതോലിക്കാപ്പുറം  സമൂഹിക അസമത്വത്തിന്‍റെ കരിപിടിച്ച ഒരു മനസ്സ് ഉണ്ടായിരുന്നിരിക്കാം....

മോരും മുതിരയും പോലെ എന്ന് തോന്നും പക്ഷെ ഈ രണ്ട് സംഭവങ്ങള്‍ക്കും വിദൂരമായ സാമ്യങ്ങള്‍ ഈ ആധുനിക കേരളത്തിന്റെ അവസ്ഥയില്‍ കൈവരുന്നുണ്ട്. അടിയാള വര്‍ഗ്ഗത്തിന്റെ സ്വത്വബോധത്തെ എതുവിധത്തില്‍ തട്ടി ഇളക്കാം..അത് മുതലാക്കാം എന്നുള്ള പരീക്ഷണ ലായിനികള്‍ ചമക്കുന്ന വിഭാഗങ്ങള്‍ ഉദിച്ച് വരുന്ന അവസ്ഥയില്‍ പ്രത്യേകിച്ചും..ഹിന്ദു ഐക്യമെന്നോ..ചക്ക,മാങ്ങ എന്നോ എന്തും അതിനെ വിളിക്കാം. അതിനാല്‍ തന്നെ അടിച്ചമര്‍ത്തപ്പെടുന്നവന്റെ സ്വപ്നങ്ങള്‍ക്കും ഒരിക്കല്‍ ചുവന്ന നിറം വരുമെന്ന് ഓര്‍ക്കുക...............

No comments:

Post a Comment