Saturday, 16 June 2012

സത്യവഴിയിലെ രക്തസാക്ഷിത്വം


ത് തരുണ്‍ തെഹല്‍ക്കയുടെ ദില്ലിക്കാരന്‍ ജേര്‍ണലിസ്റ് തരുണ്‍ സെറാവത്ത്. പക്ഷെ ഇന്നലെ തരുണ്‍ ഈ ലോകത്തോട് വിടപറഞ്ഞു. തന്‍റെ 22 വര്‍ഷം നീണ്ട ഈ ഭൂമിയിലെ ഹൃസ്വ ജീവിതം അവസാനിപ്പിച്ച്. മെയ്മാസത്തിലെ  തെഹല്‍ക്ക മാസിക വായിച്ചവര്‍ അല്ലെങ്കില്‍ ഓണ്‍ലൈനിലെങ്കിലും വായിച്ചവര്‍ തരുണിന്‍റെ ചിത്രങ്ങള്‍ മറക്കില്ല. തെഹല്‍ക്കയെ നാം ഇഷ്ടപ്പെടുന്ന സവിശേഷതയില്‍ കാണന്‍ പ്രേരിപ്പിക്കുന്ന ഒരു ലക്കം. മാവോയിസ്റുകളുടെ ആയുധപ്പുരയെന്നും, ആസ്ഥാനം എന്നും ഭരണകൂടവും, പോലീസും, ഗ്രീന്‍ഹണ്ട് ഭക്തരായ മാധ്യമങ്ങളും  പറഞ്ഞു തന്നിരുന്ന ഛത്തീസ്ഗഢിലെ അബുജ്മാഢ് എന്ന വനാന്തര്‍ ഗ്രമത്തിന്‍റെ പച്ചയായ ജീവിതയാഥാര്‍ത്ഥങ്ങളായിരുന്നു ആ ലക്കത്തില്‍ ഉണ്ടായിരുന്നത്.  ഗോണ്ഡി ഭാഷയില്‍ ‘അറിയാ കുന്നുകള്‍’ എന്നര്‍ഥം വരുന്ന അബുജ്മാഢ് എന്ന നാടിനെക്കുറിച്ച് പടച്ചുവിട്ടിരുന്ന  പ്രേതകഥകളുടെ   അപാരമായ അറിവ് തിരസ്കരിക്കാന്‍ പ്രേരിപ്പിക്കുന്ന കവര്‍സ്റ്റോറി.  അറിഞ്ഞത് ശരിയാണോ എന്നറിയാന്‍ രണ്ട് പേരാണ് അന്ന് കാട് കയറിയത്.  കാടും മേടും താണ്ടി, മാവോവാദികളും,മാനും,മൈലും മേയുന്ന   ഭൂമികയില്‍ എത്തിച്ചേരുവാന്‍ അവര്‍ക്ക് കഴിഞ്ഞു.തെഹല്‍ക്കയുടെ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ്  തുഷാ മിത്തലും ദില്ലിക്കാരന്‍ ഫോട്ടോ തരുണ്‍ സെറാവത്തും. കാമറയും, പേപ്പറും,വെള്ളക്കുപ്പികളും,ബിസ്ക്കറ്റും, നൂഡില്‍സുമായി കാടുകയറിയ അവര്‍ ആ സോകോള്‍ഡ് ഭീകര ഗ്രാമത്തിന്‍റെ യാഥാര്‍ത്ഥ്യം കണ്ടു പിടിച്ചു. ദാരിദ്രത്തിന്‍റ അപ്പുറവും ഇപ്പുറവും ഭരണകൂടത്തിന്‍റെയും മവോയിസ്റ്റുകളുടെയും പീഢനത്തിരയാകുന്ന ഒരു ജനത അവിടെ ഒരു മനുഷ്യവാകാശവും പുലരുന്നുണ്ടായിരുന്നില്ല. അവര്‍ അതിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തി. എഴുതി. ശുദ്ധജലം പൊലും ലഭിക്കാത്ത ആ നാട്ടുകാരോട് ഒപ്പം കഴിഞ്ഞ അവര്‍ അവര്‍ കുടിക്കുന്ന ജലമാണ് കുടിച്ചത്. മലേറിയ  കൊതുകുകള്‍  ചോരയൂറ്റുന്ന ചോലക്കാടുകളില്‍ ജീവിക്കുന്ന അവരുടെ ചോര്‍ന്നോലിക്കുന്ന കൂരകളില്‍തന്നെയായിരുന്നു അവരുടെയും ഉറക്കം ഒടുക്കം യാഥാര്‍ത്ഥങ്ങള്‍ തിരിച്ചറിഞ്ഞ അവര്‍ മടങ്ങി തങ്ങളുടെ സ്റ്റോറി ദില്ലിയിലേക്ക് സബ്മിറ്റ് ചെയ്തു എന്നാല്‍അവര്‍ക്ക് അവരുടെ ആ സ്റ്റോറി ഇതുവരെ കാണുവാന്‍സാധിച്ചില്ല. അവര്‍ മലേറിയ ബാധിതരായി ഐസിയുവിലായി ....അതില്‍ തരുണ്‍ സെറാവത്തിന് ഇനി തെഹല്‍ക്കയില്‍ വന്ന തന്‍റെ ചിത്രം ഒരിക്കലും കാണുവാന്‍ സാധിക്കില്ല കഴിഞ്ഞ രാത്രി അവന്‍ ഈ ലോകത്തോട് വിടപറഞ്ഞു.....
ഒരു ജനതയുടെ മുകളില്‍ ഭീകരമുദ്രകുത്തി ദാരിദ്രത്തിന്‍റെ കരിംപാടുകള്‍ മായിച്ചുകളയുന്ന ഭരണകൂട ഭീകരതയോട് തന്‍റെ ജീവിതം പണയം വച്ച് സമരം ചെയ്ത തരുണ്‍ സെറാവത്ത് നീ ഒരു ഹീറോയാണ്...ചിലപ്പോള്‍ ചില പോരാളികള്‍ പടകളത്തില്‍ മരിച്ച് അമരന്‍മാരാകും ചിലപ്പോള്‍ നീയും.....

Thursday, 14 June 2012

കായിക ലോകത്തിന് കലയുടെ കാവ്യ നീതി


കായിക ലോകത്തിന് കലയുടെ കാവ്യ നീതി

കീവില്‍ സംഭവിച്ച ഫുട്ബോള്‍ ദുതന്തത്തില്‍ നിന്നാണ് ഈ ഒരു ചിത്രം പിറവികൊള്ളുന്നത് എന്ന് എസ്ക്കേപ്പ് ടൂ വിക്ടറി എന്ന ചിത്രത്തിന്‍റെ തുടക്കത്തില്‍ പറയുന്നു. കീവിലെ ഡെനാമോ സ്റ്റേഡിയത്തില്‍ അന്ന് നടന്ന ആ മരണക്കളിയുടെ കഥ അഭ്രപാളിയിലേക്ക് എത്തുമ്പോള്‍ അതിന് കായിക വിജയത്തിന്‍റെ ആഗോളമായ മുഖമാണ് സംവിധായകന്‍ ജോണ്‍ഹൂസ്റ്റന്‍ നല്‍കുന്നത്. സില്‍വര്‍സ്റ്റര്‍ സ്റ്റാലിനും മൈക്കിള്‍ കെയ്ന്‍ എന്നി ഹോളിവുഡ് താരങ്ങള്‍ മുഖ്യവേഷത്തില്‍ എത്തുമ്പോള്‍ പോരാളികളായി കളത്തിലിറങ്ങിയത് ലോകത്തിനെ മൈതാനത്ത് പലതവണ തൃസിപ്പിച്ചവര്‍ തന്നെയായിരുന്നു.പേലേ,ബോബി മൂര്‍,ഒസ് വാലോ അര്‍ഡറീസ്,മൈക്കല്‍ സമ്മര്‍ബീ,ഹള്‍വര്‍ തോറിസണ്‍ എന്നിവരാണ് നാസിസത്തെ ഫുട്ബോള്‍ കളത്തില്‍ തോല്‍പ്പിച്ച ഈ ചലച്ചിത്രകഥയിലെ നായകര്‍ ‍. കഥ നടക്കുന്നതും നാസികളുടെ ഭീകരതയില്‍ തന്നെ  രണ്ടാം ലോക മഹായുദ്ധകാലത്ത് പോളണ്ടിലെ ഒരു നാസ്സിക്യാമ്പില്‍ തടവുകാരായി പിടിക്കപ്പെട്ട വിവിധ നാട്ടുകാരായ സൈനികര്‍ ഫുട്ബോള്‍ കളത്തിലേക്ക് ആനയിക്കപ്പെടുന്നു. കാല്‍പന്ത് കലകാരന്‍മാരായ ഈ സംഘത്തിന് ജര്‍മ്മന്‍ ടീമിന്‍റെ ക്രൂരമായ ചതികളിയാണ് ആദ്യഘട്ടത്തില്‍ നേരിടേണ്ടി വരുന്നത് എന്നാല്‍ നാലുഗോളിന് പിന്നില്‍ നിന്ന ഈ സംഘം ഒടുവില്‍ നാസിവലയില്‍ ഗോളുകള്‍ നിറച്ച് വിജയം വരിക്കുന്നു. പേലേയുടെ സിസര്‍കട്ട് ഗോള്‍ അതിനിടയിലെ മറക്കാത്ത ഒരു കാഴ്ചയാകുന്നു. ഒടുക്കം കളിയുടെ വിജയഘോഷത്തിനിടയില്‍ കണികള്‍ കളം കീഴടക്കുമ്പോള്‍ ആ വിജയസംഘം നാസ്സി തടവില്‍ നിന്ന് രക്ഷപ്പെടുന്നു. കീവിലെ ആ പഴയ ഫുട്ബോള്‍ സംഘത്തിനോട് ചരിത്രം ചെയ്യാത്ത നീതി അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഈ ചലച്ചിത്രം ചെയ്തു..ഒരു കലയുടെ കാവ്യനീതിപോലെ..

Tuesday, 5 June 2012

വെളിപ്പെടുത്തലുകള്‍..


(ഇതോരു ന്യായീകരണമല്ല ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം തീര്‍ച്ചയായും മണിയുടെ വസ്തുതകള്‍ പരിശോധിക്കപ്പെടണം പക്ഷെ അതിന്‍റെ ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കണം)
മണിയുടെ കേസ് അന്വഷിക്കാന്‍ ഇറങ്ങും മുന്‍പ്  യുഡിഎഫ് ഗവണ്‍മെന്‍റ് ഈ കാര്യം ഒന്ന് വായിക്കുക ഗാന്ധിയുടെ കൊലപാതകം സംബന്ധിച്ച വെളിപ്പെടുത്തല്‍ പോലും നന്നായി അന്വേഷിക്കാന്‍ കഴിയാത്ത നിങ്ങള്‍ ഹൈറേഞ്ചില്‍ പോയി എന്ത് കാട്ടുവാനണ്...
ഈ ചരിത്രം ഒന്ന് പഠിക്കുക                                              

ഗോപാല്‍ ഗോഡ്‌സെ, വിഷ്‌ണു കര്‍ക്കരെ, മദന്‍ലാല്‍ പഹ്‌വാ എന്നിവര്‍ ഗാന്ധിവധക്കേസിലെ ശിക്ഷാ കാലാവധി കഴിഞ്ഞ്‌ 1964ല്‍ പുറത്തിറങ്ങി. പൂനയില്‍ അവര്‍ക്കായിട്ടൊരുക്കിയ സ്വീകരണയോഗത്തില്‍ പ്രസംഗിച്ചത്‌ ബാലഗംഗാധര തിലകന്റെ കൊച്ചുമകനും തരുണ്‍ഭാരത്‌ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുമായിരുന്ന ഡോ. ജി.വി. കേത്‌കറാണ്‌. ഗാന്ധി വധിക്കപ്പെടുമെന്നു സംഭവത്തിന്റെ ആറുമാസം മുമ്പുതന്നെ തനിക്കറിയാമായിരുന്നുവെന്നും വിവരം അന്നുതന്നെ ബോംബെ പ്രവിശ്യാ മുഖ്യമന്ത്രിയായിരുന്ന ബി.ജി. ഖേറിനെ അറിയിച്ചിരുന്നുവെന്നും കൊലപാതകം തടയാന്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും കേത്‌കര്‍ വെളിപ്പെടുത്തി. മഹാരാഷ്‌ട്ര നിയമസഭയിലും പാര്‍ലമെന്റിന്റെ ഇരുസഭകളിലും വന്‍ ബഹളമായി. ആഭ്യന്തരമന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദ ഗാന്ധിവധത്തിന്റെ ഗൂഢാലോചന പുനരന്വേഷിക്കാന്‍ ആര്‍.എസ്‌. പാഠക്‌ എന്ന സുപ്രീംകോടതി വക്കീലിനെ ഏകാംഗ കമ്മിഷനായി നിയോഗിച്ചു. കേത്‌കര്‍ അറസ്‌റ്റിലായി. താമസിയാതെ പാഠക്‌ കേന്ദ്ര നിയമമന്ത്രിയായി നിയമിതനായി. അങ്ങനെ 1966ല്‍ സുപ്രീംകോടതിയിലെ റിട്ടയേര്‍ഡ്‌ ജഡ്‌ജി ജീവന്‍ലാല്‍ കപൂര്‍ ഏകാംഗ കമ്മിഷന്റെ തലവനായി. 1969ല്‍ അദ്ദേഹം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമ്പോള്‍ മൊറാര്‍ജി ദേശായി അടക്കം 101 സാക്ഷികളെ വിസ്‌തരിച്ചു കഴിഞ്ഞിരുന്നു. നാനൂറില്‍പരം രേഖകള്‍ പരിശോധിച്ചുനോക്കിയ കമ്മിഷന്‌ പ്രത്യേകിച്ച്‌ ഒന്നുംതന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കേത്‌കര്‍ പൊടിയുംതട്ടി പോകുകയും ചെയ്‌തു. സര്‍ക്കാര്‍ ഖജനാവില്‍നിന്നു ലക്ഷങ്ങള്‍ ചെലവായതു മിച്ചം.
ഇനി ഇത് ദേശീയ കാര്യമല്ലെ എന്ന് പറഞ്ഞ് കയ്യോഴിയുകായണെങ്കില്‍ മറ്റോരു കാര്യം തരാം...
വര്‍ഷങ്ങള്‍ക്കു മുന്‍പാണ്  പ്രമുഖ ചാനലിനു കൊടുത്ത അഭിമുഖത്തില്‍ കേരളഗാന്ധി എന്നറിയപ്പെട്ടിരുന്ന കേളപ്പനെ വകവരുത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ കൊലയില്‍നിന്നു കേളപ്പന്‍ രക്ഷപ്പെട്ടെന്നും നായനാര്‍ വെളിപ്പെടുത്തി. അന്നും കുറെ ബഹളമൊക്കെ നടന്നെങ്കിലും നായനാര്‍ക്കെതിരേ കേസോ നടപടികളോ ഗൂഢാലോചനയുടെ പുനരന്വേഷണമോ ഒന്നും നടന്നില്ല. ആ ക്ലിപ്പ് ഇപ്പോഴും കാണും ഒന്ന് തപ്പിയെടുത്താലോ..?
(മംഗളം പത്രത്തില്‍ വന്ന ലേഖനത്തോട് കടപ്പാട്)

Monday, 4 June 2012

ടിന്യയമനില്‍ വീണ ചോരയുടെ നിറവും ചുവപ്പാണ്.........







ഭരണകൂടങ്ങളുടെ അടിച്ചമര്‍ത്തലുകളുടെ ചരിത്രത്തിലെ കറുത്തദിനത്തിന് ഇന്ന് 23 വയസ്സ് . ജനകീയ ചൈനയുടെ അഭിമാന ചത്വരത്തില്‍ ലക്ഷകണക്കിന് യുവാക്കള്‍ കുടിയേറപ്പെടുകയായിരുന്നില്ല. എണ്‍പതിന് ശേഷം ചൈനീസ് യുവത്വത്തിനിടയില്‍ ഉണര്‍ന്ന സ്വാതന്ത്ര ബോധത്തില്‍ നിന്നായിരുന്നു ആ പ്രക്ഷോഭത്തിന്‍റെ പിറവി 1989 എപ്രില്‍ 15ന് അവര്‍ ടിന്യയാമന്‍ ചത്വരം കൈയ്യടക്കി പാട്ടുപാടിയും മുദ്രവാക്യങ്ങളും വിളിച്ച് അവര്‍ സ്വതന്ത്രത്തിനായി മുറവിളി കൂട്ടി എന്നാല്‍ ആദ്യഘട്ടത്തില്‍  ഈ സമരത്തെ പുച്ഛീച്ച് തള്ളിയ ചൈനീസ് ഭരണകൂടം. സമരത്തിന് അന്താരാഷ്ട്രമാനങ്ങള്‍ കൈവരാന്‍ തുടങ്ങിയതോടെയാണ്  ഇതില്‍ ശ്രദ്ധ പതിപ്പിക്കുന്നത്. ജൂണ്‍3 അര്‍ദ്ധ രാത്രിയില്‍ ഉറങ്ങി കിടക്കുന്ന സമരക്കാര്‍ക്കിടയിലേക്ക് ചൈനീസ് പട്ടളം ഇരച്ചുകയറി.ആയിരകണക്കിന് പേരേ അടിച്ചോടിച്ചു. 5000ത്തോളം പേര്‍ ആറസ്റ്റ് ചെയ്യപ്പെട്ടു. എന്നീട്ടും പിരിഞ്ഞു പോകാത്ത ആയിരങ്ങളെ പുറത്താക്കാന്‍ അടുത്ത ദിവസം ചൈനീസ് സര്‍ക്കാര്‍ ഇറക്കിയത് ടാങ്കുകളാണ്.. കൂറ്റന്‍ ടാങ്കുകള്‍ പാഞ്ഞുവരുമ്പോള്‍ അതിന് മുന്നിലേക്ക് എകാനായി എടുത്തുചാടിയ ഒരു പോരാളിയുടെ ദൃശ്യം ഇന്നും ലോകത്തിലെ ജനധിപത്യപോരാട്ടങ്ങളുടെ അവേശകരമായ ദൃശ്യമാണ്. ഈ കലാപത്തില്‍ എത്രപേര്‍ മരിച്ചു എന്നതില്‍ വ്യക്തമായ ഉത്തരം ഇന്നും ലഭിച്ചിട്ടില്ല. അമേരിക്കന്‍ സ്പോണ്‍സര്‍ഷിപ്പില്‍ നടന്ന കലാപ ശ്രമം എന്ന് ടിന്യയാമന്‍ പ്രക്ഷോഭത്തെ കുറിച്ച് ഇന്നും പറയുന്ന ചൈന പിന്നീടും ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ വേട്ടയാടി അതിന്‍റെ ജീവിക്കുന്ന ഉദഹരണങ്ങളാണ് 2010ലെ നോബല്‍ സമ്മാന ജേതാവ് ലീയോ സീയബോയും ഈ അടുത്തക്കാലത്ത് അമേരിക്കയിലെക്ക് കുടിയേറിയ ചൈനീസ് മനുഷ്യവകാശ പ്രവര്‍ത്തകന്‍  ചെന്‍ ഗുങ്ചെനും .         

Saturday, 26 May 2012

കൊലപാതകങ്ങളുടെ മണികിലുക്കത്തിന് പിന്നില്‍....


ലോകത്തിന്‍റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍  ചുരുക്കം ജനുസ്സില്‍പെടുന്നവരാണ് ഇവര്‍. ധൈര്യശാലികള്‍ എന്ന വിളിക്കാവുന്ന വര്‍ഗ്ഗം. അതില്‍ വരുന്ന ഒരു പേര് ഹിറ്റ്ലറാണ്. മറ്റൊന്ന് സഖാവ് സ്റ്റാലിന്‍. രാഷ്ട്രീയ പ്രതികാരത്തിന്‍റെ കൊലവിളികള്‍ മുഴക്കിയിട്ടും ഞങ്ങളൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍ പ്രസ്താവനയിറക്കുന്ന സി പി എം നേതാക്കള്‍ക്കിടയില്‍ നിന്ന് ഇത്തരം ഒരു ധീരന്‍ ഇവര്‍ക്കോപ്പം ചേര്‍ക്കാവുന്ന ഒരു പേര് ഉദിച്ചുയര്‍ന്നിരിക്കുന്നു തറവാട്ടില്‍ പിറന്ന ആണ്‍കുട്ടിയായ എം എം മണി (ഞാന്‍ മുകളില്‍ പുകഴ്ത്തിയത് കണ്ട് മുഖം ചുളിക്കരുത്..എത് വിവരം കേട്ടവനും അപദാനം പാടുന്ന ചരിത്ര ദൌത്യം ചിലപ്പോള്‍ സ്വയം എറ്റെടുക്കെണ്ടി വരും..അതേ യാതോരു തരത്തിലും രാഷ്ട്രീയ ബോധമില്ലത്തയാളണ് എം എം മണി ഒരു വട്ടം രണ്ട് വട്ടം മൂന്ന് വട്ടം)


മണിയുടെ പ്രസംഗം കേട്ട ശേഷം ചാടികയറി അഭിപ്രായം പറയും മുന്‍പ് ചില കാര്യങ്ങള്‍ മനസ്സിലാക്കണം.
സിപിഎം മാഹാത്മജിയുടെ അഹിംസാ സിദ്ധാന്തത്തില്‍ അടിയുറച്ച് ശ്രീബുദ്ധനെ ആരാധിച്ചു പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം ഒന്നുമല്ല. കൊല്ലുക, കൊലയ്ക്കു കൊടുക്കുക എന്നിവ പാര്‍ട്ടി പ്രവര്‍ത്തനത്തിന്‍റെയും പാര്‍ട്ടി പരിപാടിയുടെയും ഭാഗമായി കൊണ്ടുനടക്കുന്ന വിപ്ലവപ്രസ്ഥാനമാണ്. "അടിച്ചാല്‍ തിരിച്ചടിക്കും" എന്നു മൈക്ക് കെട്ടി പ്രസംഗിക്കുന്ന നേതാക്കളുള്ള പാര്‍ട്ടിയാണിത്. "ചോരയ്ക്കു ചോര,കണ്ണിന് കണ്ണ്  " എന്ന് മുദ്രാവാക്യം വിളിക്കുന്ന  പാര്‍ട്ടിയാണ്. ഇതറിഞ്ഞിട്ടില്ലാത്ത ആരും കേരളക്കരയില്‍ കണില്ല.  ഒട്ടേറെ സിപിഎമ്മുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ടിവിടെ. ഒട്ടേറെപ്പേരെ സിപിഎമ്മുകാരാലും കൊല്ലപ്പെട്ടിട്ടുമുണ്ടാകാം. ടിപി ചിലപ്പോള്‍ ആ കണ്ണിയില്‍ വരുമായിരിക്കാം.  മരിക്കാന്‍ ഭാഗ്യം കിട്ടാതെ ജീവച്ഛവങ്ങളായി കിടക്കുന്നു. എന്നിട്ടും ഈ പാര്‍ട്ടി ഇവിടെ പ്രവര്‍ത്തിക്കുന്നു, തെരഞ്ഞടുപ്പുകളില്‍ മത്സരിക്കുന്നു, ജയിക്കുന്നു,തോല്‍ക്കുന്നു. പക്ഷെ ഇത്തരം എല്ലവര്‍‌ക്കും അറിയിന്നു അപ്രിയ സത്യം മൈക്ക് കെട്ടിവിളിച്ചു പറയുക എന്ന ഒരിക്കലും ഒരു സാമന്യമനുഷ്യന്‍ കാണിക്കാത്ത പിതൃശൂന്യത കാണിച്ച മണി പാര്‍ട്ടിക്ക് വേണ്ടി സ്വന്തം ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്ന എറ്റവും വലിയ സഹായം ചെയ്ത് കഴിഞ്ഞു.

പഴയ വി.എസ് ഗ്രൂപ്പിലെ അംഗമാണ് മണി. ബുള്‍ഡോസര്‍ മാന്തി മാന്തി വന്നപ്പോള്‍ ഗ്രൂപ്പ് മാറിയ വിദ്വാന്‍. ആങ്ങനെയുള്ള എം.എം. മണി. ഇപ്പോള്‍ പറഞ്ഞിരിക്കുന്ന അരുംകൊലകള്‍ എതുകാലത്ത് നടന്നതാണെന്ന് ഒര്‍ക്കുക.  ഒരാളെ വെടിവച്ചു കൊന്നു, ഒരാളെ തല്ലിക്കൊന്നു, ഒരാളെ കുത്തിക്കൊന്നു... ഇതൊക്കെ നടന്നപ്പോള്‍ വിഎസ്  എവിടെയായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും വിഎസ്സ് സംസ്ഥാന സെക്രട്ടറിയായിരുന്നു അന്ന്. അന്നൊക്കെ വിഎസ്സിന്‍റെ അടുത്ത ആളായിരുന്നു മണി എന്നോര്‍ക്കുക..! ഒരുപക്ഷെ ബുദ്ധിമാനായ മണിയും ഔദ്യോഗിക പക്ഷം എന്ന് അറിയപ്പെടുന്ന വിഭാഗം നടത്തിയ ഒരു ഗുഢതന്ത്രമാണ് ഈ വെളിപ്പെടുത്തല്‍ എന്നും സംശയിക്കാം. ഈ വെളിപ്പെടുത്തല്‍ നടത്തിയത് വിഎസ്സിനെക്കൂടി കൊലക്കേസില്‍ വലിച്ചിടാനുള്ള ശ്രമമായും ഇത് സംശയിക്കാം.   പാര്‍ട്ടിയില്‍ വിഎസ്സിന്‍റെ കാലത്തും കൊലകള്‍ ധാരാളം നടന്നിട്ടുണ്ട് എന്നതാണ്  പരിശോധിച്ചാല്‍ മണി പറഞ്ഞതിന്‍റെ യഥാര്‍ത്ഥ പൊരുള്‍....! ഇപ്പോള്‍ ടിപി വധം വഴി പിണറായിയെ ലക്ഷ്യമിടുന്നവര്‍ക്ക് ഒരു സന്ദേശം നല്‍കുന്നുണ്ട് മണി.പോലീസ് ചോദ്യം ചെയ്യുമ്പോള്‍ ഇതൊക്കെ വിഎസ്സിനും അറിയാമായിരുന്നു എന്ന് മണി പറഞ്ഞുപോയാല്‍...! അയ്യോ..!

ഇനി വിഎസ്സിനോട് ചിലവാക്കുകള്‍....
അച്യൂതാനന്ദന്‍ ഇപ്പോള്‍ അഖില കമ്യൂണിസ്റ്റ് തിരുത്തല്‍ വാദിയാണല്ലോ , അദ്ദേഹത്തിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ആദ്യം കഴിഞ്ഞകാല സിപിഎം കൊലപാതകങ്ങള്‍ക്കെല്ലാം ഞാനടക്കമുള്ള ജനങ്ങളോട് മാപ്പ് ചോദിക്കണം.എന്നിട്ട് മതി സഖാവേ തിരുത്തല്‍ വാദം. ചന്ദ്രശേഖരന്‍റെ വധം മാത്രമല്ല കൊലപാതകം അപലപിക്കുന്ന അപഹാസ്യമായ നിലപാട് നിര്‍ത്തട്ടെ. ഒരു പാട് രാഷ്ട്രീയ കൊലപാതകങ്ങള്‍ മുന്‍പും നടന്നിട്ടുണ്ട്. അതൊന്നും കണ്ട് രോഷം വരാത്ത ഈ മനുഷ്യന്‍റെ ഇപ്പോഴത്തെ രോഷത്തില്‍ എനിക്ക് സംശയമുണ്ട്‌. അവരുടെയൊക്കെ കുടുംബങ്ങളോട് ക്ഷമ ചോദിക്കാന്‍ ധൈര്യമുണ്ടോ  വിഎസ്സിന് ?  ഒരാളെപ്പോലും ഞാന്‍ കൂടി ഉള്‍പ്പെടുന്ന ഈ പാര്‍ട്ടി ഇനി കൊല്ലില്ല എന്ന് പ്രഖ്യാപിച്ചിട്ട് ആകട്ടെ തിരുത്തല്‍ വാദം  സഖാവേ.!

Thursday, 24 May 2012

വധം..വധനുവധം


തിരോധാനങ്ങള്‍,തിരസ്കാരങ്ങള്‍,ത്യാഗങ്ങള്‍ എന്നിവയുടെ അപ്പുറവും ഇപ്പുറവും ചരിത്രത്തെ കുറ്റികെട്ടിയിരിക്കുന്ന ഒരു രാഷ്ട്രീയ ചരിത്രമാണ് ഇത്രകാലമായി കേരളത്തിനുള്ളത് .ടി.പി ചന്ദ്രശേഖരന്‍ എന്ന കമ്യൂണിസ്റ്റിന്‍റെ മരണവും ഇത്തരം ഒരു വെളിച്ചത്തില്‍ എടുക്കുക. കേരളത്തില്‍ നടന്ന എറ്റവും ക്രൂരമായ കൊലപാതകം എന്നതില്‍ യാതൊരു തര്‍ക്കവും ഇല്ല. ഇരുട്ടില്‍ ഒളിച്ചിരിക്കുന്ന മരണത്തിന്‍റെ കാലോച്ച എന്നത് പഴയോരു പ്രയോഗമാണ് എന്നാലും അത് തേടിയെത്തിയ കമ്യൂണിസ്റ്റ് ധീരനാണ് ടി.പി. വ്യക്തിപരമായ ഒരു ഓര്‍മ്മ കഴിഞ്ഞ വര്‍ഷമാണ് ഇന്‍റര്‍ സിറ്റി എക്സ്പ്രസിന് കൊച്ചിയിലേക്ക് വരുമ്പോള്‍ വടകരയില്‍ നിന്ന് കോഴിക്കോടിന് പോകാന്‍ കയറിയ മനുഷ്യനെ ഞാന്‍ പരിചയപ്പെട്ടിരുന്നു. എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചു ജേര്‍ണലിസം പഠിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ പരിചയമുള്ള ചില ജേര്‍ണലിസ്റ്റുകളുടെ വിശേഷങ്ങള്‍ പങ്കുവച്ചു. ആ ചെറിയ പരിചയത്തില്‍ ഇത്രയും ഊഷ്മളമായി സംസാരിച്ച ആ വ്യക്തി ഒരിക്കലും കമ്യൂണിസ്റ്റാകതിരിക്കാന്‍ സാധിക്കില്ല...കുലംകുത്തിയല്ല..
         
          വൈകിയ കുറിപ്പ് എന്ന് തോന്നാം പക്ഷെ കേള്‍ക്കുകയായിരുന്നു ഇത്രനാള്‍ ടി.പിയുടെ ജീവന്‍ ഇല്ലതാക്കിയതിന് ശേഷം ചുറ്റും എന്ത് സംഭവിക്കുന്നു എന്ന് മനസ്സിലാക്കുകയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ എറ്റവും വലിയ പ്രതിസന്ധി എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന വാചകം. സത്യം തന്നെയാണ് എവിടെയോ ഉയരുന്ന വാക്കുകള്‍ ഉദ്ധരിച്ചാല്‍ ചോരച്ചാലുകള്‍ നീന്തി കയറിയ പ്രസ്ഥാനം ഒടുക്കം ഒരു കമ്യൂണിസ്റ്റിന്‍റെ രക്തത്തില്‍ ഒലിച്ചുപൊകുന്ന കാഴ്ച കാണേണ്ടി വരുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന സംശയം.അത്തരത്തില്‍ ഒന്ന് സംഭവിക്കാതിരിക്കട്ടെ എന്ന് ആശിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍.
       
             ടി.പി വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ല എന്ന കാര്യം വീണ്ടും വീണ്ടും അവര്‍ത്തിക്കുന്നുണ്ട് സിപിഎം അങ്ങനെയെങ്കില്‍ ഇതിന്‍റെ യാഥാര്‍ത്ഥ്യം പുറത്ത് വരേണ്ടത് പാര്‍ട്ടിയുടെ ആവശ്യമാണ്. അതിനാല്‍ തന്നെ പാര്‍ട്ടി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക സത്യം പുറത്തുകൊണ്ടു വരാന്‍ കേരളത്തിലെ എറ്റവും വലിയ പാര്‍ട്ടിക്ക് കഴിയട്ടെ. അല്ലാതെ ആ സമയത്ത് എന്തിനും വിളിച്ചാല്‍ കിട്ടുന്ന ഒരു കൂട്ടം അണിയെ വച്ച് ശക്തി പ്രകടനം നടത്തിയിട്ടും, അന്വേഷണം നടത്തുന്നവരെ പുലയാട്ട് പറഞ്ഞിട്ടും കാര്യമില്ല. മാധ്യമങ്ങള്‍ പോലീസ് ഭാഷ്യം എന്ന രീതിയില്‍ പ്രക്ഷേപണം ചെയ്യുന്ന കാര്യങ്ങള്‍ വാസ്തവവിരുദ്ധം എന്ന് പാര്‍ട്ടിക്ക് തോന്നുന്നുവെങ്കില്‍ തീര്‍ച്ചയായും കോടതിയെ സമീപിക്കുക അതിന് തടയിടുക.
                 
         പിന്നെ എതുകാലത്തും പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിക്ക് ഇട്ട് കൊട്ടുവാനായി പിറന്ന ജന്മങ്ങള്‍ ഒത്തിരിയുണ്ട് അതിനാല്‍ തന്നെ അവരുടെ വാക്കുകള്‍ എന്തിന് ശ്രദ്ധിക്കണം. ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ക്ക് മുകളില്‍ ഒടുക്കം ബര്‍ലിനില്‍ പറന്ന് കളിച്ചത് സോവിയറ്റ് ചെങ്കോടിയാണെന്ന ചരിത്രം പാര്‍ട്ടിക്ക് ഊര്‍ജമാക്കുവാന്‍ സാധിക്കണം. ഇത്രയും പറഞ്ഞത് സാക്ഷാല്‍ പിണറായി മുതല്‍ എളംമരം കരീം വരെ പറഞ്ഞതില്‍ സത്യം ഉണ്ട് എന്ന ധാരണയിലാണ് അത് അങ്ങനെയല്ല എന്ന് കാലം തെളിയിച്ചാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കം പിണറായി പാറപ്പുറത്തു തുടങ്ങി പിണറായി സെക്രട്ടറിയില്‍ അവസാനിച്ചു എന്ന് ചരിത്രം പറയും.
                 
            ഇനി വിഎസ്സ് അദ്ദേഹം എപ്പോളും കൊതിപ്പിക്കും..കൊതിപ്പിച്ച്..കൊതിപ്പിച്ച് ആളെ റോട്ടിലിറക്കും രണ്ട് മുദ്രവാക്യം വിളിപ്പിക്കും..കടം വാങ്ങി ഫ്ലെക്സ് അടിപ്പിക്കും ഒടുക്കം ജാഥ നീങ്ങാം എന്ന് പറഞ്ഞപ്പോള്‍ വിഎസ്സ് വീട്ടിലോ..ആലുവ ഗസ്റ്റ്ഹൌസിലോ ഇരിപ്പുണ്ടാകും. റോട്ടിലിറങ്ങിയവര്‍ ഒടുക്കം റോട്ടില്‍ തന്നെ...പ്രതീക്ഷയും വഴിയോരത്ത് തൂങ്ങുന്ന ഫ്ലക്സും മാത്രം ബാക്കി. സഖാവ് ടിപിയും അങ്ങനെ റോട്ടിലിറങ്ങിയ ഒരു വ്യക്തിയാണെന്ന് ധീരനായ വിഎസ്സ് ഒര്‍ക്കുന്നുണ്ടാകും എന്ന് കരുതാം.
            കോണ്‍ഗ്രസുകാരുടെ സ്നേഹം കാണുമ്പോള്‍ പേടിയാകുന്നു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. നെയ്യാറ്റിന്‍ കരയില്‍ കരകയറാന്‍ അവര്‍ ടിപിയുടെ വിപ്ലവത്തിനെ കൂട്ടുപിടിക്കുകയായിരുന്നു അതിനെ ഞാന്‍ എതിര്‍ക്കും കാരണം നാലുകാശിന് മറുകണ്ടം ചാടിയവന്‍റെ വോട്ടിനായി വടകര മണ്ഡലം വച്ചു നീട്ടിയിട്ടു പുല്ലുപൊലെ വലിച്ചെറിഞ്ഞ സഖാവിന്‍റെ പേര് ഉപയോഗിക്കാന്‍ നിങ്ങളുടെ കോണ്‍ഗ്രസിന് ആയിരം കാതങ്ങള്‍ ഇനിയും താണ്ടുവാനുണ്ട്.
           
ഒഞ്ചിയം
         കമ്യൂണിസ്റ്റ് ആശയത്തിന്‍റെ പേരില്‍ വ്യക്തമായ പരിവാടിയുടെ പേരില്‍ ലോകത്തിന്‍റെ ഒരു ഭാഗത്തും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉയര്‍ന്ന് വരാത്ത കാലത്ത് ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് രൂപം നല്‍കിയവരാണ് ടിപിയും സംഘവും. മണ്ടോടി കണ്ണന്‍ സ്വന്തം രക്തം കൊണ്ട് രക്തപതാക വരച്ച ഒഞ്ചിയത്തിന്‍റെ പുഴംകര മണ്ണില്‍ നിന്നും കടത്തനാട് വീര്യവുമായി ഉദിച്ച പ്രസ്ഥാനം. അത് അര്‍ക്കെങ്കിലും തലവേദനയായി മാറിയെങ്കില്‍ അവര്‍ അതിനെ നശിപ്പിക്കാന്‍ നടത്തിയ നിഷ്ഠൂരതയാണ് ടിപിയുടെ വധം. അതിനാല്‍ തന്നെ കാലം ആ സത്യം പുറത്തുകൊണ്ടു വരും
ഈ കേസില്‍ മാധ്യമങ്ങള്‍ക്ക് അനുകൂലമായും പ്രതികൂലമായും വിമര്‍ശനങ്ങള്‍ ഉയരുന്നു എന്‍റെ അഭിപ്രായത്തില്‍ ഒരു വാചകം മാത്രമേ ഉള്ളൂ..ഞങ്ങളോളം സഹിഷ്ണുക്കള്‍ ഈ ഭൂമുഖത്തെങ്ങുമില്ല. അതംഗീകരിക്കുക! ഇല്ലെങ്കില്‍ തലമണ്ട ഞങ്ങളെറിഞ്ഞുടക്കും. (We are the most tolerant people on earth. Accept it! otherwise, we will smash your face)
 
 

Monday, 7 May 2012

അമീര്‍ ചോദിക്കുന്നു ''ഞായറാഴ്ച എന്താ പരുവാടി''




ഒരു ഞായറാഴ്ച പനി പിടിച്ച് വീട്ടില്‍ കിടക്കുമ്പോള്‍ പ്രത്യേകിച്ച് പണിയൊന്നും ഇല്ലല്ലോ..പതിവ് പരുവാടി ടിവി കാണുക..
ഞായറാഴ്ചത്തെ ടിവി കാണലിന് ഒരു പ്രത്യേകതയുണ്ട്..സോറി ഒരു നോസ്റ്റാള്‍ജിക്ക് മൂഡുണ്ട്...
കളി മടുത്ത (അല്ലെങ്കില്‍ കാലം മടുപ്പിച്ച) ഒരു തലമുറ ടിവിക്ക് മുന്നിലേക്ക് പറിച്ചു നടപ്പെട്ട കാലത്തിന്‍റെ തുടക്കമായിരുന്നു അത് ഞായറാഴ്ചകള്‍ ടിവി കാഴ്ചകളുടെതായി മാറിയ കാലം രാമയണവും,മഹാഭാരതവും കഴിഞ്ഞ് ശ്രീ കൃഷ്ണയില്‍ എത്തിയിരുന്നു ഒപ്പം ഒരു ശക്തിമാനും.....
അതോക്കെ ഒരു കാലം.
ഇനി കാര്യത്തിലേക്ക് വരാം ആമീര്‍ ഖാന്‍ എന്ന ചലച്ചിത്രത്ത താരത്തെ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത് ലഗാന്‍ എന്ന ചിത്രം മുതലാണ് തുടര്‍ന്ന് ആമീര്‍ ചെയ്ത വേഷങ്ങള്‍ സാധരണ ബോളിവുഡ് നടന്മാര്‍ ചെയ്യുന്നതില്‍ ഒരു വ്യത്യസ്ഥത പൂര്‍ണ്ണമായും പാലിച്ചിരുന്നു. കൂടാതെ സാധരണമായ ബോളിവുഡ് സ്വയം പുകഴ്ത്തല്‍ വേദികളില്‍..അവാര്‍ഡ് നൈറ്റുകള്‍ എന്നിവയില്‍ ഒന്നും ആമീര്‍‌ ഉണ്ടായിരുന്നില്ല. പക്ഷെ നര്‍മ്മദാ സമരവേദിയിലും അഴിമതിവിരുദ്ധ പോരാട്ട വേദിയിലും കാണുവാനും സാധിച്ചു....
പ്ലാച്ചിമടയില്‍ കോളഭീമനെ തോല്‍പ്പിച്ചപ്പോള്‍ അതിന്‍റെ എതിര്‍ വശത്തുണ്ടായിരുന്ന ആമീറിനോട് ദേഷ്യവും തോന്നിയിട്ടുണ്ട്.....
അപ്പോഴാണ് നാട്ടുകാരേ കോടീശ്വരന്മാരക്കാനും,സ്വന്തം മകളുടെ പ്രായം ഉള്ളവരോപ്പം ഡാന്‍സ്സ് കളിക്കാനും പ്രൈഡ് ഓഫ് സ്റ്റേറ്റ് തുടങ്ങിയ അവര്‍ഡുകള്‍ വാങ്ങുവാനും നടക്കുന്ന താര നക്ഷത്രങ്ങളുടെ കൂട്ടത്തിലേക്കാണോ ആമീറും എന്ന് തോന്നിക്കുന്ന വിധം ആമീര്‍ അത് പ്രഖ്യാപിച്ചത്. ഒരു ടെലിവിഷന്‍ പരിവാടി താനും തുടങ്ങുന്നു  ...
എന്നാല്‍ അവതരണ ഗാനത്തിലും മറ്റും പുലര്‍ത്തിയ പുതുമ പുതിയ മാറ്റം എന്നതിലേക്ക് വിരല്‍ ചൂണ്ടലായി മാറിയിരുന്നു....പിന്നീടു ചില തീരുമാനങ്ങള്‍ ദൂരദര്‍ശനില്‍ കൂടി പരിവാടി സംപ്രേക്ഷണം ചെയ്യും..ഇങ്ങനെ ചിലത്...പക്ക പ്രഫഷണലായ ആമീരിന്‍റെ കയ്യില്‍ ഇത്തരം നമ്പറുകള്‍ കുറേ ഉണ്ട് എന്നത് മറ്റോരു കാര്യമായതിനാല്‍ അതില്‍ അധികം ശ്രദ്ധ പതിപ്പിക്കണം എന്ന് തോന്നിയിട്ടുമില്ല....
പക്ഷെ സമയം കേട്ടപ്പോഴാണ് ആ മുകളില്‍ പറഞ്ഞ നോസ്റ്റള്‍ജിക്ക് മൂഡ് കിട്ടിയത്....
 'സത്യമേവ ജയതേ' കണ്ടു. അടുത്തകാലത്ത് ഒരു സാമൂഹിക വിഷയത്തെ ഇത്രയും നന്നായി ചര്‍ച്ച ചെയ്യാനും,അപഗ്രഥിക്കാനും രാത്രികാല ചര്‍ച്ച സദസ്സുകള്‍ നടത്തുന്ന ഒരു വാര്‍ത്ത ചാനലിനും കഴിഞ്ഞിട്ടില്ല എന്ന കാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു. കേരളത്തിന്‍റെ പ്രതലത്തില്‍ നിന്ന് ആലോചിക്കുമ്പോള്‍ നമ്മുടെ സാമൂഹികന്തരീക്ഷത്തെ സ്വാദീനിക്കുന്ന വിഷയമല്ല പെണ്‍ ഭ്രൂണഹത്യ.എന്നാല്‍ അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥമായ ഒരു അവസ്ഥയിലാണ് ഉത്തരേന്ത്യയും മറ്റും.വിദ്യസമ്പന്നമായ ഒരു ജനത തന്നെ ഇത്തരം ഒരു മഹാവിപത്തിന് കൂട്ടുനില്‍ക്കുന്നു എന്ന സത്യം ആമീര്‍ കാട്ടിതരുന്നുണ്ട്. ഒപ്പം കാലം നടത്തിയ പോരാട്ടത്തിലൂടെ ഇത്തരം വിപത്ത് അതിജീവിച്ച പഞ്ചാബ് ഗ്രാമത്തിന്‍റെ ഉദഹരണത്തില്‍ നിന്ന് നമ്മുക്ക് ഒരു പ്രത്യശയും നല്‍കുന്നുണ്ട് ആമീറിന്‍റെ 'സത്യമേവ ജയതേ'.
പിന്നെ പെണ്ണുകെട്ടാന്‍ കഴിയാതെ 'പുരനിറഞ്ഞ്' നില്‍ക്കുന്ന ഹരിയാനയിലെ യുവക്കളേ കാണിച്ചപ്പോള്‍ ഞാന്‍ ഒരു കാര്യം ഓര്‍ത്തു...
4-5 വര്‍ഷം മുന്‍പാണ് എന്‍റെ ബന്ധുവായ ഒരു ചേച്ചിയെ ഒരു ഹരിയാനയിലെ ജന്മി കല്ല്യാണം കഴിച്ചു. ഇങ്ങോട്ടു കൊണ്ടുപോകുകയും ചെയ്തു പക്ഷെ അവര്‍ക്ക് അവിടെ നേരിടേണ്ടി വന്ന പീഡനങ്ങള്‍ ക്രൂരമായിരുന്നു.കല്ല്യാണം കഴിക്കാന്‍ കഴിയാത്ത മറ്റുള്ള കുടുംബത്തിലെ പുരുഷന്മാരയിരുന്നു ദുരിതങ്ങള്‍ എറെ സൃഷ്ടിച്ചത് നാട്ടില്‍ തിരിച്ചെത്തിയ അവര്‍ പറഞ്ഞിട്ടുണ്ട്........
മനുഷ്യകടത്ത് എന്നത് ആഭ്യന്തരമായ മനുഷ്യകച്ചവടം എന്ന നിലയിലേക്ക് തരം താണുന്ന രീതിയിലാണ് ഈ വിഷയങ്ങള്‍ പരിണമിക്കുന്നതെന്ന് നാം ഞെട്ടലോടെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇതിനോപ്പം ഭ്രൂണഹത്യയെ ശക്തമായി നേരിട്ട മാധ്യമ പ്രവര്‍ത്തകരുടെ അനുഭവം കൂടിയാകുമ്പോള്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ കുറ്റവാളിക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ എത്രവലുതാണെന്ന് തെളിയിക്കുന്നു.....
കാലത്തിന്‍റെ മാറ്റോലി എന്നതായിരിക്കാം ചിലപ്പോള്‍ ഈ പുതിയ നീക്കത്തിന് നല്‍കേണ്ട പേര്,  'സത്യമേവ ജയതേ'. അവസാനിച്ച ഉടന്‍ അതിന്‍റെ വെബ്ബ് സെറ്റ് ഓവര്‍ ട്രാഫിക്കാല്‍ തകര്‍ന്നത്. വിവിധ ഭാഷകളിലും ദൂരദര്‍ശനിലും നടത്തുന്ന പ്രക്ഷേപണമാണ് ഇതിന് ഒറ്റ എപ്പിസോഡില്‍ ഇത്രയും ജനപ്രീതി നല്‍കിയത്.......
വൈകീട്ട് എന്താ പരുവാടി എന്ന് ചോദിച്ച് നടക്കുന്ന നമ്മുടെ താരരാജക്കന്മാര്‍ക്ക്....
ആമീറിന്‍റെ രീതിയില്‍ ഒന്നു മാറ്റി ചോദിച്ചുടെ ഞായറാഴ്ച എന്താ പരുവാടി..?